ചരിത്രമുറങ്ങുന്ന മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടം വിസ്മൃതിയിലേക്ക്
Wednesday, September 25, 2024 7:54 AM IST
മട്ടന്നൂർ: ബ്രിട്ടീഷ് ഭരണത്തിനും സ്വാതന്ത്ര്യാനന്തരമുള്ള ജനാധിപത്യ ഭരണത്തിനും സാക്ഷ്യം വഹിച്ച മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളും ചരിത്രമാകുന്നു.172 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിയ സാഹചര്യത്തിൽ പഴയ മൂന്നു കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള ലേലം 30ന് നടക്കും.

"മട്ടന്നൂർ കലാപം' എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ 1852 ലെ സംഭവത്തോടനൂബന്ധിച്ചാണ് മട്ടന്നൂരിൽ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെന്നാണ് രേഖകളിലുള്ളത്. ജന്മിത്വ-നാടുവാഴിത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒട്ടനവധി രക്തരൂക്ഷിത കലാപങ്ങൾ നടന്ന കാലമായിരുന്നു അത്. മട്ടന്നൂർ മധുസൂദനൻ തങ്ങളുടെ മുൻഗാമികളായ ജന്മി കുടുംബത്തിലെ മൂന്നുപേർ അന്നു കൊല്ലപ്പെട്ടിരുന്നു.

കലാപക്കാരെ അമർച്ച ചെയ്യുന്നതിനായി ഔട്ട് പോസ്റ്റ് എന്ന നിലയിലാണ് ബ്രിട്ടീഷ് സർക്കാർ മട്ടന്നൂരിൽ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. 1940 സെപ്റ്റംബർ 15ന് കെപിസിസി ആഹ്വാന പ്രകാരം നടന്ന ദേശീയ പ്രതിഷേധ ദിനവും മട്ടന്നൂർ സ്റ്റേഷന്‍റെ ചരിത്രത്തിൽ പ്രധാനമാണ്. നിരോധനാഞ്ജ ലംഘിച്ച് പ്രകടനം നടത്തിയവരും പോലീസു തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ രാമൻനായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പ്രക്ഷോഭകർക്കും കർഷകർക്കുമെതിരെ കിരാത മർദനവും പീഡനങ്ങളുമാണ് പോലീസും മലബാർ സ്പെഷൽ പോലീസും ചേർന്നു നടത്തിയത്. പഴശി രക്തസാക്ഷികളിൽ പ്രധാനിയായ വി.അനന്തന്‍റെ മൃതദേഹം മട്ടന്നൂർ സ്റ്റേഷനിലെത്തിച്ചിരുന്നതായും പറയുന്നുണ്ട്.


ആദ്യകാലത്ത് സ്വാതന്ത്ര്യസമര-കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രമായി പ്രവർത്തിച്ച മട്ടന്നൂർ സ്റ്റേഷൻ പിന്നീട് ജനമൈത്രി പോലീസടക്കമുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമായി. മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഉൾപ്പടെയുള്ളവർ സ്റ്റേഷന്‍റെ ചരിത്രം തയാറാക്കിയിട്ടുണ്ട്.

സിനിമാ ഷൂട്ടിംഗ് അടക്കം ഈ കെട്ടിടത്തിൽ വച്ചു നടന്നിരുന്നു. നിലവിൽ ജില്ലയിൽ ഏറ്റവും വലിയ പ്രവർത്തന പരിധിയുള്ള പോലീസ് സ്റ്റേഷനുകളിലൊന്നാണ് മട്ടന്നൂർ. 1988ലാണ് നിലവിൽ എസ്ഐയുടെ ഓഫീസും ലോക്കപ്പും സന്ദർശക മുറിയുമെല്ലാമുള്ള കെട്ടിടം നിർമിച്ചത്. എസ്എച്ച്ഒയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലാണ്. 2022 മാർച്ചിലാണ് പുതിയ കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയത്.

മിനക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നവംബറോടെ ഉദ്ഘാടനം ചെയ്യും. നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചുനീക്കുക. കാന്‍റീനും വിശ്രമ കേന്ദ്രവുമായി ഉപയോഗിക്കുന്ന കെട്ടിടമാണ് പോലീസ് സ്റ്റേഷന് വേണ്ടി ആദ്യം നിർമിച്ചിരുന്നത്. ഓടുകളും മറ്റും തകർന്ന് കെട്ടിടം ശോച്യാവസ്ഥയിലാണ്.

സ്വന്തം ലേഖകൻ