കാട്ടുപന്നി കൃഷികൾ നശിപ്പിച്ചു; വൈറലായി ജോസേട്ടന്‍റെ കത്ത്
Wednesday, September 25, 2024 7:54 AM IST
എടക്കോം: കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് കൃഷിവിളകൾ നശിപ്പിച്ചതിൽ നിസഹായനായി നോക്കിനിൽക്കേണ്ടി വന്ന കർഷകനു വേണ്ടി പ്രതികരണത്തിന്‍റെ വേറിട്ട രീതി പ്രകടമാക്കി കാട്ടുപന്നിക്കെഴുതിയ കത്ത് വൈറലായി. എടക്കോത്തെ ജോസ് കൈതമലയുടെ കൃഷികളാണ് കാട്ടുപന്നികൾ കൂട്ടത്തോടെ നശിപ്പിച്ചത്. കർഷകനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എടക്കോത്തെ പൊതുപ്രവർത്തകനായ ജോസ് കുട്ടി എടക്കോമെഴുതിയ കത്താണ് സോഷ്യൽ മീഡിയായിൽ വൈറലായത്. കത്ത് ഇങ്ങനെ:

പ്രിയപ്പെട്ട കാട്ടുപന്നിക്ക് സ്നേഹപൂർവം ജോസേട്ടൻ എഴുതുന്നത്, നിനക്കും മക്കൾക്കും സുഖമെന്ന് കരുതുന്നു. പട്ടിണി കൂടാതെ കഴിയുക എന്നത് വലിയ ഒരു കാര്യമാണ്. ഞാൻ ജോസേട്ടൻ..എന്നെ നിങ്ങൾക്ക് പരിചയമുണ്ടാകില്ല...എങ്കിലും നിങ്ങൾക്കായി കുറച്ച് കപ്പയും ചേമ്പും ചേനയും മത്തനുമൊക്കെ ഞാൻ നട്ടിട്ടുണ്ട്..നിങ്ങൾക്ക് സൗകര്യം പോലെ വന്നു കഴിക്കാം..ആരും നിങ്ങളെ ഒന്നും ചെയ്യില്ല.


നിങ്ങളുടെ ദേഹത്ത് തൊട്ടാൽ ഞാനും കുടുംബവും അഴിക്കുള്ളിലാകും. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ തൊട്ടാൽ ഇത്രയും പ്രശ്നമില്ല കേട്ടോ. ഞങ്ങളുടെ നാട്ടിലെ നിയമങ്ങളൊക്കെ അങ്ങനെയാണന്ന് നിനക്കറിയാമല്ലോ.. ഇവിടുത്തെ നിങ്ങളുടെ ആഹാരം തീരുന്നതിനനുസരിച്ച് വീണ്ടും നിങ്ങൾക്കായി ഞാൻ നട്ടുവളർത്തുന്നതാണ്. ഒരിക്കലും നിങ്ങൾ പട്ടിണിയാകരുതെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. നിങ്ങൾ നല്ല ആരോഗ്യത്തോടെ നാടായ നാട് മുഴുവൻ ഓടിച്ചാടി നടക്കുന്നത് കാണുന്നത് തന്നെ നല്ലൊരു സുഖമാണ്. നിനക്കും നിന്‍റെ കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊണ്ട് നിർത്തുന്നു..നന്മ വരട്ടെ... എന്ന് സ്നേഹപൂർവം, ജോസേട്ടൻ എടക്കോം....

മലയോരജനത ഇന്നു നേരിടുന്ന വന്യമൃഗശല്യത്തിന്‍റെ രൂക്ഷത അധികാരികളുടെ മുന്നിൽ തുറന്ന് കാട്ടാനാണ് ജോസ്കുട്ടി എടക്കോം കാട്ടുപന്നികൾക്ക് കത്തെഴുതിയത്.