ഭ്രാന്തൻ കുറുക്കന്‍റെ കടിയേറ്റ്‌ രണ്ടു പേർ ചികിത്സ തേടി
Wednesday, September 25, 2024 7:30 AM IST
പെരുമ്പടവ്: പെരുന്പടവ് ടൗണിൽ വച്ച് രണ്ടു പേർക്ക് ഭ്രാന്തൻ കുറുക്കന്‍റെ കടിയേറ്റു. ഗോപാലൻ, അബ്ദുള്ള എന്നിവർക്കാണ് കടിയേറ്റത്. ഗോപാലൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും അബ്ദുള്ള ഒടുവള്ളി സിഎച്ച്സിയിലും ചികിത്സ തേടി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

കുറുക്കൻ ടൗണിലെയും പരിസര പ്രദേശങ്ങളിലലെയും തെരുവുനായകളെ കടിച്ചതായും സംശയമുണ്ട്. കുറുക്കൻ ടൗണിലും പരിസരങ്ങളിലും ഓടി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂൾ വിദ്യാർഥികളെയും മറ്റും രക്ഷിതാക്കൾ തന്നെ സുരക്ഷിതമായി സ്കൂളിലെത്തിക്കുകയായിരുന്നു. പിന്നീട് പെരുന്പടവിന് സമീപം വച്ച് ചപ്പാരപ്പടവിലുള്ള ചുമട്ടു തൊഴിലാളികൾ ഭ്രാന്തൻ കുറുക്കനെ തല്ലിക്കൊന്നതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.


കഴിഞ്ഞ കുറെ നാളുകളായി പെരുമ്പടവ് ഉൾപ്പെടെ മലയോര മേഖലകളിലും ടൗണുകളിലും തെരുവ് നായകളുടെയും കുറുക്കൻമാരുടെയും ശല്യം രൂക്ഷമാണ്. അതിരാവിലെ ജോലിക്കും മറ്റും പോകുന്നവരും പത്രം, പാൽ വിതരണക്കാർ, പള്ളികളിലേക്കു പോകുന്നവർ എന്നിവരെല്ലാം ഭീതിയോടു കൂടിയാണ് സഞ്ചരിക്കുന്നത്.