റേഷന്‍ വ്യപാരികള്‍ മണ്ണെണ്ണ വിതരണം നിര്‍ത്തിവയ്ക്കുന്നു
Tuesday, October 22, 2024 1:14 AM IST
കോഴിക്കോട്: മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് വിതരണത്തിന്ന് ആവശ്യമായ മണ്ണെണ്ണ പൂര്‍ണമായും വാതില്‍പടിയായി റേഷന്‍ കടയില്‍ എത്തിച്ചു നല്‍കാത്ത സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണം റേഷന്‍ കടക്കാര്‍ നിര്‍ത്തുന്നു. ഇക്കാര്യം സിവില്‍ സപ്‌ളൈസ് വകുപ്പിനെ റേഷന്‍ വ്യാപാരികള്‍ അറിയിച്ചുകഴിഞ്ഞു.

റേഷന്‍ മണ്ണെണ്ണ മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ അര ലിറ്റര്‍ വീതമാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് ഇടക്കിടെ വെട്ടികുറയ്ക്കുന്നത് കൊണ്ട് വിതരണത്തിന്ന് ആവശ്യമായ മണ്ണെണ്ണയുടെ പകുതി പോലും ഓരോ താലൂക്കുകളിലും അലോട്ട്‌മെന്‍റ് ലഭിക്കുന്നില്ല. ഓരോ താലൂക്കിലും രണ്ടില്‍ കൂടുതല്‍ മണ്ണെണ്ണ മൊത്ത വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മണ്ണെണ്ണയുടെ അലോട്ട്‌മെന്‍റ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഇതു നിര്‍ത്തി. ഇപ്പോള്‍ ഓരേ ജില്ലയിലും ഒന്നോ, രണ്ടോ മണ്ണെണ്ണ ഡിപ്പോകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു റേഷന്‍ കടയില്‍ നൂറില്‍ താഴെ ലിറ്റര്‍ മണ്ണെയാണ് ശരാശരി വിതരണത്തിന്ന് ലഭിക്കാനുള്ളത്. ഇത്രയും സ്റ്റോക്ക് മണ്ണെണ്ണ കടയില്‍ എത്തിക്കുവാന്‍ 50 കിലോമീറ്ററെങ്കിലും അധികമായി സഞ്ചരിക്കേണ്ടിവരുന്നു.


മണ്ണെണ്ണയുടെ കമ്മീഷന്‍റെ നാലിരട്ടിയെങ്കിലും അധിക സാമ്പത്തിക ബാധ്യതയായി വ്യാപാരികള്‍ക്ക് മാറുന്നു. മണ്ണെണ്ണ ചെറിയ ഗൂഡ്‌സ് കാരിയാര്‍ വാഹനത്തിലായിരുന്നു മൊത്തവ്യാപാരിയില്‍ നിന്നു ഇതുവരെ റേഷന്‍ കടകളിലെത്തിച്ചിരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗണത്തില്‍ പെടുന്ന മണ്ണെണ്ണയും കൂടുതല്‍ സുരക്ഷയുള്ള ടാങ്കര്‍ ലോറി പോലുള്ള വാഹനത്തില്‍ വിതരണം ചെയ്യണമെന്ന ബന്ധപെട്ട അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചെറുകിട വാഹനങ്ങള്‍ മണ്ണെണ്ണ റേഷന്‍കടകളിലെത്തിക്കാന്‍ തയാറാവുന്നില്ല.ഈ സാഹചര്യത്തിലാണ് മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് വിതരണത്തിന്ന് ആവശ്യമായ മണ്ണെണ്ണ പൂര്‍ണമായും വാതില്‍പടിയായി റേഷന്‍ കടയില്‍ എത്തിച്ചു നല്‍കാതെ വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യപാരികള്‍ അറിയിച്ചത്. സംയുക്ത റേഷന്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന ചെയര്‍ന്മാന്‍ അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ, കണ്‍വീനര്‍ അഡ്വ: ജോണി നെല്ലൂര്‍, അഡ്വ. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, സുരേഷ് കാരേറ്റ്, ഡാനിയല്‍ ജോര്‍ജ് എന്നിവരാണ് സംയക്തത നിവേദനത്തില്‍ ഇക്കാര്യം അറിയിച്ചത്.