ഡിജി കേരളം: സമ്പൂർണ ഡിജി സാക്ഷരത നേടിയ തദ്ദേശസ്ഥാപനങ്ങളെ ജില്ലാ കളക്ടർ അനുമോദിച്ചു
Sunday, October 20, 2024 1:27 AM IST
കോഴിക്കോട്: കേരളത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയിൽ ജില്ലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്‍റെ അധ്യക്ഷതയില്‍ അനുമോദിച്ചു. കളക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രശംസാപത്രം സമ്മാനിച്ചു.

നിശ്ചിത സമയത്തിനകം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച 35 പഞ്ചായത്തുകളെയും ഒരു നഗരസഭയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. രാമനാട്ടുകരയാണ് ജില്ലയിൽ ഏറ്റവും ആദ്യം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നരഗസഭ. ജില്ലയിലെ ആകെ 78 തദ്ദേശസ്ഥാപനങ്ങളിൽ 75 സ്ഥാപനങ്ങൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചിട്ടുണ്ട്.

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് പഞ്ചായത്തുകൾക്കുള്ള പ്രശംസാപത്രം ഉപതെരഞ്ഞെടുപ്പിന് ശേഷം നൽകുമെന്ന് എൽഎസ്ജിഡി അസിസ്റ്റന്‍റ് ഡയറക്ടർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, എൽഎസ്ജിഡി അസിസ്റ്റന്‍റ് ഡയറക്ടർ പൂജാലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ തദ്ദേശസ്ഥാപന മേധാവികൾ, നോഡൽ ഓഫീസർമാർ സാക്ഷരത പ്രേരക്മാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തി, വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. സർവേയിലൂടെ കണ്ടെത്തിയ15-65 വയസിനിടയിലുള്ള എല്ലാവർക്കും പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കുകയെന്ന ദൗത്യമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ നിറവേറ്റുന്നത്.