മദ്യ വില്പന ഇടിഞ്ഞപ്പോൾ മയക്കുമരുന്ന് ഉപഭോഗം കൂടി
Monday, October 21, 2024 1:09 AM IST
കോഴിക്കോട്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തു നിന്നു എക്സൈസ് അധികൃതർ മാത്രം പിടികൂടിയത് അന്താരാഷ്ട്ര വിപണിയിൽ 544 കോടി മതിപ്പുവില കണക്കാക്കുന്ന മയക്കുമരുന്ന്. കഞ്ചാവ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, ലഹരി ഗുളികകൾ, മെത്താഫിറ്റാമിൻ, എംഡിഎംഎ, ബ്രൗണ്‍ഷുഗർ, ഒപിയം, ചരസ്, എൽഎസ്ഡി, ഹെറോയിൻ, ആംപ്യൂൾസ്, കൊക്കൈയിൻ, മാജിക് മഷ്റൂം, മെഫന്‍റർമൈൻ സൾഫേറ്റ്, ട്രമഡോൾ എന്നീ ലഹരി വസ്തുക്കളും സിന്തറ്റിക് മയക്കുമരുന്നുകളുമാണ് സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് കേരളത്തിൽ മദ്യത്തിന്‍റെ വില്പന കുറഞ്ഞുവരുകയാണെന്നാണ് എക്സൈസ്് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

2022-23 വർഷത്തെ വില്പനയുമായി താരതമ്യം ചെയ്യുന്പോൾ 2023-24 ൽ ഇന്ത്യൻ നിർമിത വിദേശമദ്യവില്പനയിൽ 3.14 ലക്ഷം കെയ്സിന്‍റെയും ബിയർ വില്പനയിൽ 7.82 ലക്ഷം കെയ്സിന്‍റെയും കുറവു വന്നിട്ടുണ്ട്. എൻഡിപിഎസ് നിയമപ്രകാരം 10 വർഷത്തിനുള്ളിൽ 53787 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ടവരുടെ പ്രായം പരിശോധിച്ചതിൽ ഭൂരിഭാഗം പേരും 18നും 40 ഇടയിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡി അഡിക്ഷൻ സെന്‍ററുകളിലെത്തുന്നവരിലേറെയും മദ്യത്തെ അപേക്ഷിച്ച് മയക്കുമരുന്നിന് അടിമകളായ യുവതലമുറയാണെന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട 154 കേസുകളാണ് എക്സൈസ്് രജിസ്റ്റർ ചെയ്തിരിക്കു

ന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനവും കുടുംബബന്ധങ്ങളിലെ വിള്ളലുകളും വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സ്ഥിതി വഷളാക്കുന്നുണ്ട്. 2023 മുതൽ ഈ വർഷം സെപ്തംബർ 30 വരെയുള്ള എക്സൈസിന്‍റെ കണക്കുകൾ പരിശോധിക്കുന്പോൾ മയക്കുമരുന്നുകളുമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. 2023ൽ ഇവിടെ 928 കേസുകളും 2024 സെപ്തംബർ വരെ 686 കേസുകളും എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ടു വർഷങ്ങളിലും കോട്ടയമാണ് രണ്ടാംസ്ഥാനത്ത്. 2023ൽ കോട്ടയത്ത് 810 ഉം ഈ വർഷം ഇതുവരെ 629 കേസുകളും എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എക്സൈസ് അധികൃതർ പിടികൂടിയ വിവിധയിനം മയക്കുമരുന്നിന്‍റെ അളവ്:

കഞ്ചാവ്: 237 ക്വിന്‍റൽ.
കഞ്ചാവ് ചെടി: 19903 എണ്ണം.
ഹാഷിഷ്: 72.176 കിലോഗ്രാം.
ഹാഷിഷ് ഓയിൽ:130.79 കിലോഗ്രാം.
ലഹരി ഗുളികകൾ: 70099 എണ്ണം.
മെത്താഫിറ്റാമിൻ: 29.12 കിലോഗ്രാം.
എംഡിഎംഎ: 19.449 കിലോഗ്രാം.
ബ്രൗണ്‍ഷുഗർ:1.882 കിലോഗ്രാം.
ഓപിയം: 5.79 കിലോഗ്രാം.
ചരസ്: 3.112 കിലോഗ്രാം.
ഹെറോയിൻ: 7.395 കിലോഗ്രാം.
എൽഎസ്ഡി:103.84 ഗ്രാം.
ആംപ്യൂൾസ്: 386 എണ്ണം.
കൊഡൈൻ: 1.5 ഗ്രാം.
കൊക്കെയ്ൻ: 13.25 ഗ്രാം.
മാജിക് മഷ്റൂം:0.515 ഗ്രാം.
മെഫന്‍റർമൈൻ സഫേറ്റ് (ഐപി): 74 ഗ്രാം.
ട്രമഡോൾ: 0.002 ഗ്രാം.