യുവാവിനെ കാറിൽ കെട്ടിയിട്ട് പണം കവർന്ന സംഭവം; പരിശോധന നടത്തി
Monday, October 21, 2024 1:09 AM IST
കൊയിലാണ്ടി: കാറിൽ യുവാവിനെ കെട്ടിയിട്ട് പണം കവര്‍ച്ച ചെയ്ത സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. എടിഎമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7,24,0000 രൂപയാണ് നഷ്ടമായത്.

എടിഎമ്മില്‍ പണം റീഫില്‍ ചെയ്യാനായി പോയ സുഹൈല്‍ ഉച്ചയ്ക്ക് 12 ഓടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തില്‍വച്ച് പര്‍ദ്ദ ധരിച്ച് നടന്നുപോകുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ കാറിന്‍റെ ബോണറ്റിലേക്ക് വീഴുകയും സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച മറ്റേയാള്‍ കാറിനകത്തേക്ക് കൈയിട്ട് വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്‌തെന്നാണ് സുഹൈല്‍ പോലീസിന് നല്‍കിയ മൊഴി.

ഈ സമയത്തു മറ്റേ സ്ത്രീ കാറിന്‍റെ പുറകില്‍ കയറി സുഹൈലിനെ കാറിന്‍റെ പുറകിലേക്ക് വലിച്ചിട്ടശേഷം കാലും കയ്യും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടി വിതറി. തുടർന്ന് പണം കവരുകയുമായിരുന്നു.


സുഹൈലിനെ കണ്ടെത്തിയ കാര്‍ കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘവും വടകരയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധിച്ചു. ഇന്നലെ രാവിലെ സുഹൈലുമായി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. മറ്റൊരു സംഘം സുഹൈല്‍ കടന്നുപോയിയെന്ന് പറയപ്പെടുന്ന വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും ശബ്ദംകേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കയ്യുംകാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.