വീണ്ടും മണവാട്ടിയാകാന്‍ കല്ലായ് പുഴ
Sunday, October 20, 2024 12:34 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: കല്ലായ് പുഴ മണവാട്ടിയാണെന്നാണ് കവികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കാലത്തിന്‍റെ കുത്തൊഴുക്കില്‍ പുഴ മെലിഞ്ഞു. സൗന്ദര്യം നഷ്ടപ്പെട്ടു. മാലിന്യങ്ങള്‍ നെഞ്ചിലേറ്റി പുഴ മരണത്തിന്‍റെ വക്കിലേക്ക് നീങ്ങി. ഇപ്പോള്‍ ഒരു തിരിച്ചുവരവിനു കല്ലായ് പുഴ ഒരുങ്ങുകയാണ്. പതിമൂന്ന് കോടി വിനിയോഗിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതോടെ പുഴയ്ക്ക് കൂടുതല്‍ ആഴം കൂടും. ഒഴുക്ക് സാധാരണ പോലെയാകും.

വര്‍ഷങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കല്ലായ് പുഴയെ മണിവാട്ടിയാക്കാനുള്ള പ്രവൃത്തികള്‍ക്ക് 22ന് തുടക്കമാകും. വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഒന്നരപതിറ്റാണ്ടായി ചെളി നീക്കുന്നതിനു കാത്തിരിക്കുകയാണ് നഗരം.

വെസ്റ്റ്‌കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനിക്കാണ് 12.98കോടിയുടെ കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 7.90 കോടി രൂപ 2021ല്‍ കോര്‍പറേഷന്‍ ജലവിഭവ വകുപ്പിനു കൈമാറിയിരുന്നു. പിന്നീട് ബാക്കിതുക കുടി കൈമാറി. മാങ്കാവ് കടുപ്പിനി മുതല്‍ കടലില്‍ ചേരുന്ന കോതി വരെയുള്ള കല്ലായ് പുഴയുടെ ഭാഗമാണ് ചെളിനീക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നത്. 4.2 കിലോമീറ്ററില്‍ 2.7 മീറ്റര്‍ ആഴ്ത്തിലാണ് ചെളി നീക്കം ചെയ്യുക. ഒന്നര മാസത്തിനുള്ളില്‍ ചെളി നീക്കല്‍ തുടങ്ങി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍.


ഒരു കാലത്ത് മരവ്യവസായത്തിനു ലോകത്ത് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കല്ലായ് പുഴയുടെ പ്രാധാന്യം പിന്നീട് നഷ്ടപ്പെടുകയായിരുന്നു. നൂറുകണക്കിനു മര മില്ലുകളാണ് കല്ലായ് പുഴയോരത്ത് നിലനിന്നിരുന്നത്. കാലക്രമത്തില്‍ ഇവയെല്ലാം നശിച്ചു. പ്രതാപം കുറഞ്ഞു. കല്ലായ് പുഴയെ ആരും തിരിഞ്ഞുനോക്കാതായി. ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായി.

പുഴയിലെ വെള്ളത്തിലിറിങ്ങാന്‍ പറ്റാതായി. ആശുപത്രികളിലെയും ഫ്‌ളാറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയുമെല്ലാം മാലിന്യം വലിച്ചെറിയുന്ന ഇടമായി പുഴ മാറി. 2010 മുതല്‍ ടെന്‍ഡര്‍ വിളിച്ച് ചെളി നീക്കുന്നതിനുള്ള നീക്കം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ആറു തവണയാണ് ടെന്‍ഡര്‍ വിളിച്ചത്.

പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞാല്‍ ചെളി നീക്കുന്നതിനു സർവേ നടത്തും. ഇറിഗേഷന്‍ വകുപ്പാണ് എത്രത്തോളം ചെളിയുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള സര്‍വേക്ക് നേതൃത്വം നല്‍കുക.