മയക്കുമരുന്ന്: ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന പരിഗണനയില്‍
Tuesday, October 22, 2024 1:14 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് പോലീസ് ആലോചിക്കുന്നു. ഓരോ ജില്ലകളിലും ഹോട്ട് സ്‌പോട്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്ന കേന്ദ്രങ്ങളാണ് ഹോട്ട് സ്‌പോട്ടുകള്‍. ഇവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണമാണ് ലക്ഷ്യം.പോലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ മയക്കുമരുന്നിനെതിരേ ശക്തമായ ഇടപെടല്‍ േവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ഊര്‍ജിതപ്പെടുത്തുന്നത്.

നിലവില്‍ ഹോട്ട് സ്‌പോട്ടുകള്‍ വിലയിരുത്തിയും കച്ചവടക്കാരുടെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചുമാണ് മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരേ പോലീസ് നടപടി എടുക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് മയക്കുമരുന്നുമായി എത്തുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്. തുടര്‍ച്ചയായി വാഹന പരിശോധനയും നടക്കുന്നുണ്ട്. എന്നാല്‍ പോലീസിന്‍റെ കണ്ണുവെട്ടിച്ച് വന്‍തോതില്‍ എംഡിഎംഎയും കഞ്ചാവും കേരളത്തിലേക്ക് ഒഴുകുകയാണ്. എല്ലാ ജില്ലകളിലും എംഡിഎംഎ പിടിക്കുന്നുണ്ട്. അറസ്റ്റും നടക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ഇരട്ടി മയക്കുമരുന്ന് ഇവിടേക്ക് എത്തന്നുവെന്നതാണ് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നത്. വിദ്യാലയങ്ങളുടെയും കോളജുകളുടെയും പരിസരം, ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രധാനമായും മയക്കുമരുന്നുമാഫിയ നിലയിറുപ്പിച്ചിട്ടുള്ളത്. അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാണ് കേളരത്തില്‍ മയക്കമരുന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്ത്രീകളെയും വിദ്യാര്‍ഥികളെയും സംഘം ഇതിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.


സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ എക്‌സൈസ് വകുപ്പ് 544 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയിട്ടുള്ളത്. പോലീസ് പിടികൂടിയത് ഇതിനേക്കാള്‍ കൂടുതല്‍ വരും. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി, മെത്തഫിറ്റമിന്‍, നൈട്രോസൈഫാം തുടങ്ങിയ മയക്കുമരുന്നാണ് പ്രധാനമായും പിടിച്ചെടുത്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് കഞ്ചാവാണ്. 23743 കിലോ. 72 കിലോ ഹഷീഷും 19 കിലോ എംഡിഎംഎയും 29 കിലോ മെത്തഫിറ്റാമിനും 1882 കിലോ ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തതായി എക്‌സൈസ് വകപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു. 53787 കേസുകളിലായി 52897 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പതിനെട്ടിനും നാല്‍പതിനുമിടയില്‍ പ്രായമുള്ളവരാണ് പ്രതികളില്‍ ഏറെപ്പേരും.