കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച സിസ്റ്റര്‍ മരീനിക്ക് നിലമ്പൂരിന്‍റെ യാത്രാമൊഴി
Tuesday, October 22, 2024 1:14 AM IST
നിലമ്പൂര്‍: കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച സിസ്റ്റര്‍ മരീനിക്ക് നിലമ്പൂരിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന സിസ്റ്റര്‍ മരീനി തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വച്ച് മരിച്ചത്.

കഴിഞ്ഞ 16 വര്‍ഷമായി സിസ്റ്റര്‍ മരീനിക്ക് ഫാത്തിമഗിരി സോഷ്യല്‍ സര്‍വീസ് സെന്‍ററും അതിലെ അയല്‍ക്കൂട്ട അംഗങ്ങളും നിലമ്പൂരുമായിരുന്നു അവരുടെ വീട്. ഫാത്തിമഗിരി അയല്‍ക്കൂട്ടങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കിയും ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായവുമായി ഒപ്പം നിന്നും അവരുടെ സ്വന്തമായി സിസ്റ്റര്‍ മരീനി മാറി.

2019 ല്‍ കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് സിസ്റ്റര്‍ അവര്‍ക്ക് ആശ്വാസമായി. സ്ത്രീശാക്തികരണം, ശുചീകരണ പ്രവൃത്തികള്‍, പ്ലാസ്റ്റിക് മുക്ത നിലമ്പൂര്‍ നഗരസഭ തുടങ്ങി എല്ലാ പ്രവൃത്തികള്‍ക്കും സിസ്റ്റര്‍ മരീനി ഒപ്പം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സിസ്റ്റര്‍ മരീനിയുടെ മൃതദേഹം ആംബുലന്‍സില്‍ ഫാത്തിമഗിരി സ്കൂളിലേക്ക് എത്തിയതോടെ കണ്ടുനിന്നവര്‍ വിങ്ങിപ്പൊട്ടി. ഫാത്തിമ ഗിരി സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ സ്ഥാനത്ത് 16 വര്‍ഷം പ്രവര്‍ത്തിച്ച സിസ്റ്റര്‍ മരീനി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് കോഴിക്കോട് മലാപറമ്പിലെ കാര്‍മല്‍ഗിരി കോണ്‍വെന്റില്‍ താമസം തുടങ്ങിയത്. കോവിഡ് കാലത്തും കവളപ്പാറ ദുരന്ത സമയത്തും സിസ്റ്റര്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ ആദരവ് നേടിയിരുന്നു.


ജാതിമത ഭേദമന്യേ എല്ലാവരെയും ഒരു കുടക്കീഴില്‍ ചേര്‍ത്തുപിടിച്ച സ്നേഹത്തിന്‍റെ നിറകുടമായിരുന്നു സിസ്റ്റര്‍. ഫാത്തിമഗിരി സോഷ്യല്‍ സര്‍വീസ് സെന്ററിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് അത്താണിയായി മാറാനും സിസ്റ്റര്‍ മരീനിക്കായി.

സിസ്റ്ററുടെ കര്‍മമണ്ഡലമായിരുന്ന നിലമ്പൂരിനെ സ്വന്തം കുടുംബമായാണ് അവര്‍ കണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് നിലമ്പൂരില്‍ പൊതുദര്‍ശനത്തിന് അവസരം ഒരുക്കിയത്. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, മുന്‍ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്.

നിലമ്പൂര്‍ ഫാത്തിമഗിരി സോഷ്യല്‍ സര്‍വീസ് സെന്‍ററില്‍ ഇന്നലെ രാത്രി 10 മണിവരെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ച ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലാപറമ്പിലെ കാര്‍മല്‍ഗിരി കോണ്‍വെന്‍റ് സെമിത്തേരിയില്‍ സംസ്കരിക്കും.