കല്ലായിപുഴ നവീകരണം: സംരക്ഷണ സമിതിയുടെ പോരാട്ടങ്ങൾ വിജയത്തിലേക്ക്
Monday, October 21, 2024 1:09 AM IST
കോഴിക്കോട്: കല്ലായി പുഴ സംരക്ഷണ സമിതി പുഴ കയ്യേറ്റങ്ങൾക്കും മാലിന്യനിക്ഷേപത്തിനുമെതിരേ നടത്തിയ സമര പോരാട്ടങ്ങൾ വിജയത്തിലേക്ക്. കല്ലായി പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കുന്ന നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 22ന് വൈകീട്ട് നാലിന് കോതിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നവീകരണ പ്രവൃത്തിക്ക് ആവശ്യമായ 12.97 കോടി രൂപ അനുവദിച്ചത് കോഴിക്കോട് കോർപറേഷനാണ്. കേന്ദ്ര പരിസ്ഥിതമന്ത്രാലയത്തിന്‍റെ പഠനത്തിൽ കേരളത്തിലെ ഏറ്റവും മലിനമായ പുഴ കല്ലായി പുഴയാണെന്നു കണ്ടെത്തിയിരുന്നു.

കല്ലായി പുഴ സംരക്ഷണത്തിന് പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി ജനകീയ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പുഴ പുറംന്പോക്ക് ഭൂമി പാട്ട വ്യവസ്ഥയിൽ സർക്കാരിൽ നിന്നു വാങ്ങിയ സ്വകാര്യ വ്യക്തികളിൽ ചിലർ കൈവശത്തിലുള്ള പുറംന്പോക്ക് സ്ഥലങ്ങൾ വ്യാജ പ്രമാണങ്ങൾ തെയ്യാറാക്കി രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിരുന്നു.


കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുഴ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് മൂന്നു വർഷം മുൻപ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കല്ലായി പുഴയിലെ ചളിയും, മാലിന്യങ്ങളും നീക്കം ചെയ്യുന്ന നവീകരണ പ്രവൃത്തി പൂർത്തിയായാൽ നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലേയും വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാകുമെന്ന് പുഴ സംരക്ഷണസമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.