കോഴിക്കോട് സ്വദേശിയില്‍നിന്ന് 67 ലക്ഷം തട്ടിയ തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍
Sunday, October 20, 2024 1:27 AM IST
കോഴിക്കോട്: ഫോറക്‌സ് ട്രേഡിംഗ് വഴി വന്‍തോതില്‍ വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയില്‍നിന്ന് 67 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. സിറ്റി സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തമിഴ്‌നാട് സ്വദേശി മുബഷീര്‍ ഷെയ്ക്ക് അറസ്റ്റിലായത്. നാട്ടില്‍നിന്ന് മുങ്ങിയ ഇയാള്‍ തിരവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പെര്‍മനന്‍റ് കാപ്പിറ്റല്‍ എന്ന പേരില്‍ ഫോറക്‌സ് ട്രേഡിംഗ് വഴി മികച്ച വരുമാനം നേടാമെന്നു പറഞ്ഞ് ഇന്‍റര്‍നെറ്റ് വഴിയെടുത്ത വ്യാജ നമ്പരുകളിലുള്ള വാട്‌സാപ്പ് അക്കൗണ്ടുകള്‍ വഴി മെസേജുകള്‍ അയച്ചാണ് കോഴിക്കോട് സ്വദേശിയെ ഇയാള്‍ വീഴ്ത്തിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു വിവിധ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ വഴി 67 ലക്ഷം രൂപ പലപ്പോഴായി ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചു.

എന്നാല്‍, അടച്ച പണമോ ലാഭവിഹിതമോ തിരികെ നല്‍കാതെയും പണം പിന്‍വലിക്കാന്‍ അനുവദിക്കാതെയും ചതിക്കുകയായിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ റീരജിസ്റ്റര്‍ ചെയ്ത തുടരന്വേഷണം നടത്തി വരവേയാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. മുബഷിര്‍ ഷെയ്ക്ക് തന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാതെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് യുഎസ്ഡിടി ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആയ ബിനാന്‍സ് വഴി ക്രിപ്‌റ്റോ കറന്‍സി ആക്കി മാറ്റി ഉപയോഗിക്കുകയായിരുന്നു. അന്വേഷണ മധ്യേ ഇയാള്‍ വിദേശത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിദേശത്തുനിന്ന് തിരിച്ചുവന്നപ്പോഴാണ് പിടയിലായത്. കോഴിക്കോട് സി ജെ എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസി. കമ്മിഷണര്‍ അങ്കിത് സിംഗിന്‍റെ നിര്‍ദേശ പ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍.രഞ്ജിത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ എം. വിനോദ് കുമാര്‍, പി. പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍. ഫെബിന്‍, പി.വി. രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഷമാന അഹമ്മദ് എന്നിവരടങ്ങിയ സംഘം ഒട്ടേറെ മൊബൈല്‍ നമ്പരുകളും ഇ-മെയില്‍ വിലാസങ്ങളും, ബിനാന്‍സ് അക്കൗണ്ടും നിരീക്ഷിച്ചും പരിശോധിച്ചും നിരവധി മേല്‍വിലാസങ്ങള്‍ പരിശോധിച്ചും ഏകദേശം രണ്ടു വര്‍ഷത്തോളം നടത്തിയ അത്യന്തം സങ്കീര്‍ണമായ അന്വേഷണ ത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.