പോസ്റ്റുമോർട്ടം മുറിയിൽ ലാബ് ടെക്നീഷ്യൻമാരെ നിയോഗിക്കാൻ നീക്കം
Monday, October 21, 2024 1:09 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം മുറിയിൽ ലബോറട്ടറി ടെക്നീഷ്യൻമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ മോർച്ചറി ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ എന്നീ തസ്തികകൾ നിലവിലുണ്ട്. രണ്ടു തസ്തികകളിലേക്കും രണ്ടുതരം വിജ്ഞാപനത്തിലൂടെയാണ് പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.

പോസ്റ്റുമോർട്ടം ജോലികളിൽ ഡോക്ടർമാരുടെ ഒന്നാം സഹായിയായി നിൽക്കുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം മൃതശരീരത്തിൽ നിന്നും സ്പെസിമെനുകൾ ശേഖരിച്ചതിനുശേഷം നിർദിഷ്ട ലബോറട്ടറികളിലേക്ക് കൃത്യമായി അയക്കുകയുമാണ് മോർച്ചറി ടെക്നീഷ്യന്‍റെ ജോലി സ്വഭാവം. ഫോറൻസിക് വിഭാഗത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ലബോറട്ടറികളിൽ എത്തുന്ന ഇത്തരം സ്പെസിമെനുകൾ പരിശോധിക്കുകയും, ആവശ്യമെങ്കിൽ പത്തോളജി, മൈക്രോബയോളജി വിഭാഗം ഡോക്ടർമാരുടെ വിദഗ്ധ അഭിപ്രായങ്ങൾക്ക് വേണ്ടി സ്പെസിമനുകൾ തയ്യാറാക്കുകയുമാണ് ലബോറട്ടറി ടെക്നീഷ്യന്‍റെ ജോലി.


പോസ്റ്റുമോർട്ടം മുറികളിൽ മൃതശരീരവുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികൾ ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജോലി സ്വഭാവത്തിൽ പെടുന്നതല്ല. കേരളത്തിലെ ഒരു മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിനു കീഴിലുള്ള മറ്റു താലൂക്ക്, ജില്ലാ ആശുപത്രികളിലും ലബോറട്ടറി ടെക്നീഷ്യ·ാരെ പോസ്റ്റ്മോർട്ടം മുറികളിൽ നിയമിക്കുന്നില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇതു സംബസിച്ച നിവേദനം ആരോഗ്യമന്ത്രിക്കും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പ്രിൻസിപ്പലിനും അസോസിയേഷൻ സമർപ്പിച്ചു. യോഗത്തിൽ ടി.കെ.സജി, കെ.കെ.സലിം, ടി.രത്നദാസ്, എൻ.സി.സിന്ധു, ശബരീഷ് കുമാർ, എൻ.എസ്. സുരേഷ് കുമാർ എന്നിവർ പ്രസം
ഗിച്ചു.