രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം തടയും: വി.ഡി. സതീശൻ
Monday, October 21, 2024 1:08 AM IST
കോഴിക്കോട്: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്ത്‌ തോൽപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെഎൻഎം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്‍റെ യഥാർഥ മുഖം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. ഇത്തരം ധർമ സ്ഥാപനങ്ങളെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നീക്കത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തടയുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

രാജ്യത്തെ വഖഫ് നിയമങ്ങൾ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയും. മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റ് ശക്തികൾക്ക് കടന്നുവരാനുള്ള ഏത് നീക്കത്തെയും ഒന്നിച്ചു നേരിടണം. ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ഒട്ടേറെ കടമകൾ നിറവേറ്റാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മുജാഹിദ് സെന്‍ററിൽ എത്തിയ പ്രതിപക്ഷനേതാവിനെ കെഎൻഎം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലകോയ മദനി, ജില്ലാ പ്രസിഡന്‍റ് സി. മരക്കാരുട്ടി, മീഡിയ കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, അബ്ദുസലാം വളപ്പിൽ, മുസ്തഫ പുതിയറ, കെഎൻഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി തുടങ്ങിയവർ സ്വീകരിച്ചു.