മുക്കം ഉപജില്ല മുന്നില്‍
Tuesday, October 22, 2024 1:14 AM IST
കോഴിക്കോട്: ജില്ലാ സ്‌കൂള്‍ ഒളിന്പിക്സിന്‍റെ ആദ്യദിനത്തില്‍ 22 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ പുല്ലൂരാംപറ സെന്‍റ് ജോസഫ്‌സ് എച്ച്എസിന്‍റെ കരുത്തില്‍ 81 പോയിന്‍റുമായി മുക്കം ഉപജില്ല മുന്നില്‍.

12 സ്വര്‍ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമായാണ് കുതിപ്പ്. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയുമായി 36 പോയിന്‍റുമായി ബാലുശേരിയാണ് രണ്ടാമത്. 25 പോയിന്‍റുമായി കോഴിക്കോട് സിറ്റി (രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം) മൂന്നാമതാണ്.

61 പോയിന്‍റോടെ പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് എച്ച്എസ് ആണ് സ്‌കൂളുകളില്‍ മുമ്പില്‍.
27 പോയിന്‍റുമായി പൂവമ്പായി എഎംഎച്ച്എസ് രണ്ടാം സ്ഥാനത്തും 18 പോയിന്‍റുമായി സെന്‍റ് വിന്‍സന്‍റ്സ് കോളനി ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. തൊട്ടുപിറകെ 17 പോയിന്‍റുമായി കുളത്തുവയല്‍ സെന്‍റ് ജോര്‍ജസ് എച്ച്എസ്എസുമുണ്ട്.

രാവിലെ ജൂണിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ പകല്‍ 12.30ഓടെ ചെറുമഴയെത്തി. മഴ കനത്തതോടെ ഫീല്‍ഡിലെ ജംപ്, ത്രോ ഇനങ്ങള്‍ മാറ്റിവച്ചു. മഴ മാറിയശേഷം പകല്‍ 2.30 ഓടെയാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്.


നിമൈനും എ.ആര്‍. ഗുരുപ്രീതും സ്‌കൂള്‍ ഒളിമ്പിക്‌സിലേക്ക്

കോഴിക്കോട്: ജില്ലാ കായികമേളയില്‍ സബ്ജൂണിയര്‍ വിഭാഗം ഹൈജമ്പില്‍ ഒന്നും രണ്ടും സ്ഥാനം നേടി നിമൈനും എ.ആര്‍.ഗുരുപ്രീതും സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിലേക്ക്. ഗവ. മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥികളാണ് ഇവര്‍. സബ്ജൂണിയര്‍ ബോയ്‌സ് ഹൈജമ്പിലാണ് ഗുരുപ്രീത് ഒന്നാമതെത്തിയത്. ഗുരുപ്രീതിന്‍റെ ആദ്യമത്സരമാണിത്. വടകര മണിയൂര്‍ സ്വദേശിയായ കുഞ്ഞിപ്പറമ്പത് മീത്തല്‍ അര്‍ജുന്‍റെയും ശ്രീരമ്യയുടെയും മകനാണ്. ഒരു വര്‍ഷമായി എം. ഷിംജിത്തിനു കീഴിലാണ് പരിശീലനം. സെബിന്‍ രാജിന്‍റെയും എന്‍. ഹണിയുടെയും മകനാണ് നിമൈന്‍.