എഡിഎമ്മിന്‍റെ ആത്മഹത്യയില്‍ ജില്ലാ കളക്ടറുടെ പങ്ക് അന്വേഷിക്കണം: സെറ്റോ
Saturday, October 19, 2024 5:25 AM IST
കോഴിക്കോട് : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് സെറ്റോ കോഴിക്കോട് ജില്ലാ കമ്മറ്റി. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിന് സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കയറി വന്നത് കണ്ണൂര്‍ ജില്ലാ കളലക്ടറുടെ അറിവോടെ യാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിളിക്കാതെ യോഗത്തില്‍ കയറി വന്ന് സഹപ്രവര്‍ത്തകനായ എഡിഎമ്മിനെ അപമാനിച്ച് സംസാരിച്ചിട്ടും ഒന്നും മിണ്ടാതിരുന്ന ജില്ലാ കളക്ടര്‍ കുറ്റകരമായ മൗനമാണ് സ്വീകരിച്ചത്. എഡിഎമ്മിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കണ്ണൂര്‍ കളക്‌റേറ്റിലെ ജീവനക്കാര്‍ക്ക് ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാത്തതില്‍ ജീവനക്കാരുടെ ഇടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമുണ്ടെന്ന് സെറ്റോ ചെയര്‍മാന്‍ എം. ഷിബു അറിയിച്ചു.


ഇത്തരത്തില്‍ തെറ്റ് ചെയ്ത കളക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി ശരിയായില്ല. ആയതിനാല്‍ കളക്ടറെ മാറ്റി നിര്‍ത്തി സത്യസന്ധമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.