ഇത്തവണ യുഡിഎഫ്-എൽഡിഎഫ് ധാരണ വിജയിക്കില്ല: കെ. സുരേന്ദ്രൻ
Monday, October 21, 2024 1:09 AM IST
കോഴിക്കോട്: ബിജെപിയെ തോൽപ്പിക്കാൻ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നുവെന്നും ഇത്തവണ അതു വിജയിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് മെട്രോമാൻ ഇ. ശ്രീധരനെ തോൽപിക്കാൻ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടുമറിച്ചെന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ പറഞ്ഞത് വസ്തുതയാണ്. നിലപാടിൽ പിന്നീട് മലക്കംമറിഞ്ഞെങ്കിലും ഈ ധാരണ ഇല്ലാതാവുന്നില്ല.

എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. കേരളത്തിന്‍റെ പൊതുവിഷയത്തിലെല്ലാം എൽഡിഎഎഫ്- യുഡിഎഫ് ധാരണയുണ്ട്. ആ ധാരണയുടെ പൊളിച്ചെഴുത്താവും നിയമസഭാ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മിന്‍റെ സ്ഥാനാർഥി നിർണ്ണയം നടത്തുന്നത് കോണ്‍ഗ്രസാവും. എന്നാൽ, കോണ്‍ഗ്രസിന്‍റെ താൽപര്യത്തിന് അനുസരിച്ചല്ല ബിജെപി സ്ഥാനാർഥി നിർണയം നടത്തുന്നത്. മാധ്യമങ്ങൾ കോണ്‍ഗ്രസിനു വേണ്ടി ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടതില്ല. വയനാട്ടിൽ ഇടതുപക്ഷം അപ്രസക്തമാണ്. എൻഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം. കോണ്‍ഗ്രസിന്‍റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്ന കെ.മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാർട്ടിക്കാർ കൽപ്പിക്കുന്നില്ല. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാൾക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തിൽ അടിമയെപ്പോലെ മുരളീധരൻ കഴിയേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


പാർട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് വ്യക്തമാക്കണം. പാർട്ടിക്കാരിയും പാർട്ടി സംവിധാനവും ഒരു മനുഷ്യനെ കൊന്നിട്ടും കുടുംബത്തെ പരിഹസിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. വിവാദമായ പെട്രോൾ പന്പ് ബിസിനസിനു പിന്നിൽ ദിവ്യയ്ക്ക് ഒപ്പം കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.