ഇലക്‌ട്രിക്ക് ഓട്ടോ ഉടമകള്‍ക്കു ആശ്വാസമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി
Sunday, October 20, 2024 1:27 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഇലക്‌ട്രിക്ക് ഓട്ടോറിക്ഷാ ഉടമകള്‍ക്കു ആശ്വാസമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി. ഗുണനിലവാരമില്ലാത്ത വൈദ്യുതി ഓട്ടോ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ കമ്പനിയും വിതരണസ്ഥാപനവും ചേര്‍ന്ന് തുക തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിയാണ് ഉടമകള്‍ക്കു ആശ്വാസം പകരുന്നത്. ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നതിനാണ് ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങി ആളുകള്‍ സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ വാഹനങ്ങള്‍ കമ്പനി നല്‍കിയതിനാല്‍ ഇവര്‍ പ്രതിസന്ധിയിലാവുകയായിരുന്നു.

കണ്ണൂര്‍ കരിവെള്ളൂര്‍ തെയ്യാല്‍കണ്ടി ടി.കെ.അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ ഫോറത്തിന്‍റെ സുപ്രധാന വിധിയുണ്ടായത്. ഓട്ടോ വാങ്ങാന്‍ നല്‍കിയ 2.60 ലക്ഷം രൂപയും കോടതിച്ചെലവായ 5000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ഇദ്ദേഹത്തിനു നല്‍കണമെന്നാണ് വിധി. വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കേടുപാടുകള്‍ ഇല്ലാതാക്കി കൊടുക്കുകയും വേണം. വാഹനത്തിന്‍റെ ബാറ്ററി ഒരു സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉപയോഗിച്ച് മാറ്റണം. അറ്റകുറ്റപ്പണിക്കോ സ്പെയര്‍പാര്‍ട്സുകള്‍ക്കോ യാതൊരു ഫീസും ഈടാക്കാതെ പരാതിക്കാരന് കൈമാറണമെന്നും ഉത്തരവിലുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ഉത്തരവ് പാലിക്കണം.നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ഒമ്പതു ശതമാനം പലിശ നല്‍കുകയും വേണം.


2019-ലാണ് അബ്ദുള്‍ ഖാദര്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ വാങ്ങിയത്. വളരെ അപൂര്‍വമായി ഇത്തരം ഓട്ടോറിക്ഷകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. റോഡിലിറക്കി ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ വാഹനം ഓടിക്കാന്‍ പറ്റാതായി. ചാര്‍ജര്‍ കേടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. കോഴിക്കോട്ടെ സര്‍വീസ് സെന്‍ററുമായി ബന്ധപ്പെട്ടപ്പോള്‍ ചാര്‍ജര്‍ മാറ്റികൊടുത്തു. ഇതു വീണ്ടും കേടായി. ഇത്തരത്തില്‍ ഏഴു തവണ ചാര്‍ജര്‍ മാറ്റി നല്‍കി. മൈലേജ് കമ്പനി വാഗ്ദാനം ചെയ്തതിന്‍റെ പകുതി മാത്രമാണ് ലഭിച്ചത്.

കണ്ണൂരില്‍ ഈ കമ്പനിയുടെ േഷാറൂം തുറന്നപ്പോള്‍ അവിടെയും ബന്ധപ്പെട്ടു. പിന്നീട് ചാര്‍ജര്‍ കേടായി ഓടാന്‍ പറ്റാത്ത ദിവസങ്ങളില്‍ 500 രൂപ വീതം കമ്പനി നല്‍കിയിരുന്നു. 57000 രൂപ ഇത്തരത്തില്‍ നല്‍കി. ഒടുവില്‍ തീരെ വാഹനം ഓടിക്കാന്‍ പറ്റാതായപ്പോഴാണ് അബ്ദുള്‍ ഖാദര്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. വാഹനം നന്നാക്കാനും ബാറ്ററി മാറ്റി സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നല്‍കാനും പരാതിക്കാരന് പിഴവില്ലാത്ത അവസ്ഥയില്‍ തിരികെ നല്‍കാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.