ബസ് തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘര്‍ഷം പതിവ്: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
Saturday, October 19, 2024 5:25 AM IST
കോഴിക്കോട്: മാവൂർ ബസ് സ്റ്റാന്‍ഡിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളജ് അസി. കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഒക്ടോബര്‍ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ദിവസം ഉച്ചക്ക് ബസ് തൊഴിലാളികൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സമയക്രമത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.


മാവൂർ പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. മാവൂരിൽ ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷം പതിവാവുകയാണ്. അസഭ്യവർഷവും കൂട്ടയടിയും പതിവാണ്. എയ്ഡ് പോസ്റ്റിൽ ഉച്ചക്കുശേഷം പോലീസില്ലാത്തത് സംഘർഷത്തിന് കാരണമാകുന്നതായി പരാതിയുണ്ട്.