ശുചിത്വമില്ലായ്മ; ഹോട്ടൽ ഉടമക്ക് 10,000 രൂപ പിഴ വിധിച്ച് കോടതി
Saturday, October 19, 2024 5:25 AM IST
നാദാപുരം: ആരോഗ്യ വിഭാഗത്തിന്‍റെ നിർദേശങ്ങൾ തുടർച്ചയായി അവഗണിച്ച ഹോട്ടൽ ഉടമയ്ക്ക് കോടതി ശിക്ഷ വിധിച്ചു. കല്ലാച്ചിയിലെ വനിതാ ഹോട്ടൽ ഉടമ എടവന്‍റവിടെ ആയിഷയെ ആണ് നാദാപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ 30 ദിവസം സാധാരണ തടവിനും ശിക്ഷ വിധിച്ചത്.

ആരോഗ്യവകുപ്പിന്‍റെ ഹെൽത്തി കേരള പ്രോഗ്രാമിന്‍റെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലിൽ അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കാതെയും ശുചിത്വ സൗകര്യങ്ങൾ ഇല്ലാതെയും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അധികൃതർ നൽകിയ നോട്ടീസിലെ നിർദേശങ്ങൾ ഹോട്ടൽ ഉടമ അവഗണിച്ചു. ചെയ്ത കുറ്റത്തിന് പിഴ അടക്കാൻ വേണ്ടി നിർദേശിച്ചെങ്കിലും ആയിഷ തയ്യാറായില്ല. ഇതോടെ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.


കേരള പൊതുജനാരോഗ്യനിയമം 2023 പ്രാബല്യത്തിൽ വന്നതിനുശേഷം കേരളത്തിൽ ആദ്യമായി കോടതിയിൽ രജിസ്റ്റർ ചെയ്ത കേസായിരുന്നു. അനുദിനം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ ജെ. തൈക്കണ്ടിയിൽ അറിയിച്ചു.