കോണത്തുകുളങ്ങര കുളം തുറന്നു നൽകുന്നില്ലെന്ന് പരാതി
Monday, October 21, 2024 7:14 AM IST
പേരൂർക്കട: നവീകരണം പൂർത്തിയാക്കി ആറുവർഷം പിന്നിട്ടിട്ടും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പിടിപി നഗർ വാർഡിൽ ഉൾപ്പെടുന്ന കോണത്തുകുളങ്ങര കുളം അധികൃതർ തുറന്നു നൽകുന്നില്ലെന്ന് പരാതി. കുളത്തിൽ ശുചീകരണം നടത്തുകയും ഇന്‍റർലോക്ക് ടൈലുകൾ സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കുളത്തിന് സമീപത്തു തന്നെ ഒരു ഓഡിറ്റോറിയവും ഉണ്ട്. കോവിഡ് കാലഘട്ടത്തിന് മുമ്പാണ് കുളത്തിന്‍റെ നവീകരണം പൂർത്തിയാക്കിയത്. റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുജനകളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുളം തുറന്നു കൊടുക്കാൻ അധികൃതർ തയാറായിട്ടില്ല.


പൊതുജനങ്ങൾക്കായി കുളം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വർഷങ്ങളായി നൽകിവരുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാരും പറയുന്നു. അതേസമയം കുളം എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നാണ് പ്രതീക്ഷയെന്ന് പിടിപി നഗർ വാർഡ് കൗൺസിലർ പറഞ്ഞു.