വെള്ളറടയിൽ കരടിയിറങ്ങി ?
Monday, October 21, 2024 7:14 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിലെ വെള്ളറട വാര്‍ഡില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ . കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ചെറുകര, വിളാകം ഭാഗങ്ങളിലാണ് കരടിയുടെ സാന്നിധ്യം കണ്ടതെന്ന് തൊഴിലാളികൾ പറയുന്നു.

കരടിയെ കണ്ട് ഇവർ ഭയന്ന് ഓടിയതായും പറയുന്നു. രണ്ടുദിവസം മുമ്പ് പ്രദേശവാസികളായ ജോയ് മോഹനന്‍ എന്നിവരും കരടിയെ കണ്ടിരുന്നു. ഇതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്നും സെക്‌ഷന്‍ ഓഫീസര്‍ കെ .പി.പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രദേശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.


പരിശോധനയിൽ ചില മരങ്ങളിൽ കരടിയുടെ നഖത്തിന്‍റെ പാടുകൾ ക‌ണ്ടെത്തിയതായും വനംവകുപ് അധികൃതർ അറിയിച്ചു.

വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വീണ്ടും കരടിയുടെ സാന്നിധ്യം കണ്ടാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചിന്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.