നേമം സഹകരണ ബാങ്ക്: നിക്ഷേപകരുടെ പരാതിയിൽ കേസെടുത്തു
Tuesday, October 22, 2024 4:34 AM IST
നേമം : നേമം സഹകരണബാങ്കിലെ നിക്ഷേപകരുടെ പരാതിയില്‍ നേമം പോലീസ് കേസെടുത്തു. ഇന്നലെ മുപ്പതിലധികം പേർ പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.

ബാക്കിയുള്ളവരുടെ പരാതികളിന്‍മേല്‍ വരും ദിവസങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നേമം പോലീസ് പറഞ്ഞു. ഇന്നലെ പരാതി നൽകിയവരുടെ കണക്കുപ്രകാരം മൂന്നുകോടിയോളം രൂപയുടെ നിക്ഷേപങ്ങളാണ് ബാങ്ക് തിരികെ നൽകാനുള്ളത്.

ഞായറാഴ്ച വൈകിട്ട് ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം നടന്നിരുന്നു. തിങ്കളാഴ്ച മുതല്‍ പരാതികളിന്‍മേല്‍ കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കയിതിന്‍റെ അടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ പിരിഞ്ഞ് പോയത്.


മൂന്നൂറിലധികം നിക്ഷേപകരുടെ കൂട്ടായ്മയാണ് സമരം ചെയ്യുന്നത്. നിക്ഷേപകര്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുക്കാന്‍ പോലീസ് മടി കാണിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ബാങ്ക് പ്രതിസന്ധിയുടെ പേരില്‍ സിപിഎം നേമം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ബാങ്കിന്‍റെ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വഹിച്ചി അഞ്ച് പേരെ തരം താഴ്ത്തി.

ക്രമവിരുദ്ധമായി വായ്പകള്‍ നല്‍കിയതിന്‍റെ പേരില്‍ മുന്‍ സെക്രട്ടറിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും നിക്ഷേപകര്‍ ഉയര്‍ത്തിയിരുന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് ബാങ്ക് ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ നേരത്തെ വന്‍ തുകകള്‍ പിന്‍വലിച്ചതായും ആക്ഷേപമുണ്ട്.