ചെമ്പഴന്തി ഗുരുകുലത്തിലെ മുത്തശ്ശിപ്ലാവിനു സുഖചികിത്സ
Monday, October 21, 2024 7:01 AM IST
കഴക്കൂട്ടം: ശ്രീനാരായണഗുരുദേവന്‍റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിനോടു ചേർന്നുള്ള മുത്തശ്ശി പ്ലാവിനു വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകുന്നു. പ്ലാവിന് 300 മുതൽ 500 വർഷത്തിലധികം പ്രായമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. രണ്ടാൾ പൊക്കമുള്ള തായ്ത്തടിയുടെ കാതൽ നശിച്ചു തുടങ്ങി. 

ശേഷിക്കുന്ന ശാഖകളിൽ ചക്ക ഉണ്ടാകാറുണ്ട്. മുത്തശ്ശിപ്ലാവിന്‍റെ ചുവടു തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. വിനുവിന്‍റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.


വിഴാലരി, പശുവിൻ പാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽ പുറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ് തുടങ്ങിയ ചേർത്ത ഔഷധക്കൂട്ട് തടിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ടു പൊതിഞ്ഞു കെട്ടിയാണ് ചികിത്സ.

ഏഴു ദിവസം തുടർച്ചയായി മൂന്നു ലിറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. ശിവഗിരിയിലെത്തുന്നവർ വയൽവാരം വീടും മുത്തശ്ശി പ്ലാവും സന്ദർശിച്ചാണ് മടങ്ങാറുള്ളത്.