വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
Tuesday, October 22, 2024 4:34 AM IST
നെടുമങ്ങാട് :വീട്ടമ്മയെ വെട്ടിപ്പരുക്കേൽപിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. റിമാൻഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനായി എത്തിച്ചത്.

ഏരുമല കല്ലുവിള വീട്ടിൽ എസ്.ഗീത (48) യെ വെട്ടിപ്പരുക്കേൽപിച്ച കേസിലൽ റിമാൻഡിലായിരുന്ന പ്രതികളായ പുല്ലമ്പാറ സ്വദേശി ടി.തുഷാന്ത് (27), മണക്കാട് ആറ്റുകാൽ സ്വദേശി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (34) എന്നിവരെ യാണ് തെളിവെടുപ്പിനായി എത്തിച്ചത്.

കഴിഞ്ഞ ചെ‌വ്വാഴ്ച്ച പുലർച്ചെ 3.15 ഓടെ ആണ് സംഭവം. സ്കൂട്ടറിൽ എത്തിയ അക്രമികൾ ഗീതയുടെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയ വാൾ ഉപയോഗിച്ച് ഗീതയെ ആക്രമിക്കുകയായിരുന്നു. വലതു കയ്യിൽ രണ്ടിടത്തായി വെട്ടേറ്റു. ഗീതയുടെ നിലവിളി കേട്ട് ഓടി എത്തിയ ഭർത്താവ് ഷാജിയെയും പ്രതികൾ ആക്രമിച്ചു.


വീടിനു സമീപത്ത് നിന്നു പ്രതികൾ മദ‍്യപിച്ചത് ചോദ‍്യം ചെയ്തതിന്‍റെ വൈരാഗ‍്യത്തിലാണ് ആക്രമണം നടത്തിയത്. പ്രതികളെ പൊലീസ് തെളിവ് എടുപ്പിനായി എത്തിച്ചപ്പോൾ