വേലായുധൻ നാടാരുടെ ഓർമകൾക്ക് നാളെ 78 വയസ്
Tuesday, October 22, 2024 4:49 AM IST
വിഴിഞ്ഞം: പുന്നപ്ര വയലാറിലെ വിപ്ലവ വീര്യമാർന്ന മണ്ണിൽ കർഷകത്തൊഴിലാളികളുടെ രക്തംകൊണ്ട് ഇതിഹാസം കുറിച്ചിട്ട് 78വർഷം. ഒരു രക്തച്ചെരിച്ചിൽ ഒഴിവാക്കാൻ സമാധാന ദൂതുമായി സമരക്കാരുടെ മുന്നിലെത്തി ഒടുവിൽ രക്തസാക്ഷിത്വം വരിച്ച പോ ലീസ് ഇൻസ്പെക്ടർ വേലായുധൻ നാടാരുടെ ഓർമകൾ തുടിക്കുന്ന ദിനത്തിനു നാളെ 78 വയസുതികയും.

ചരിത്രത്താളുകളിൽ ക്രമസമാധാന പാലനത്തിനെത്തിയ നാടാർ വില്ലനായെങ്കിലും നെയ്യാറ്റിൻകര തിരുപുറം മുടന്താന്നിയിലെ നാട്ടുകാർക്ക് അദ്ദേഹത്തെ മറക്കാനാകില്ല. ആ കറുത്ത ദിനത്തിന്‍റെ സ്മരണകൾ അയവിറക്കാൻ നാളെ മുടന്താന്നിയിൽ അവർ ഒത്തുചേരും. പാളിപ്പോയ സായുധ വിപ്ലവം എല്ലാ അതിർവരമ്പുകളും ഭേദിച്ച് രക്തരൂക്ഷിതമാകാൻ കാരണം എസ്.ഐ. വേലായുധൻ നാടാരുടെയും ഹെഡ് കോൺസ്റ്റബിൾ പരമേശ്വരൻ പിള്ളയുടെയും കോൺസ്റ്റബിൾമാരായ ശ്രീധരൻ പിള്ളയുടെയും ഗോപാലപിള്ളയുടെയും ജീവനുകൾ നഷ്ടമായ തോടെയാണ്.

ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന കാലം. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് സ്വതന്ത്ര്യ സമരം അതിന്‍റെ പാരമ്യതയിലെത്തി നിൽക്കുന്ന കൊടിയ ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും സമയം. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണ സ മ്പ്രദായ പ്രഖ്യാപനം തിരുവിതാംകൂറിൽ ഉണ്ടാക്കിയ അലയൊലികളാണ് 1946 ഒക്ടോബർ 26ന് മനുഷ്യ മനസുകളെ മരവിപ്പിച്ച വിപ്ലവത്തിന് വഴിതെളിച്ചത്.

രാജഭരണംതകിടം മറിച്ച് ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റ്് ഉണ്ടാക്കാനുള്ള പൊതുധാരണയോടെ കർഷകർനടത്തിയ സമരം ഒടുവിൽ ദിവാന്‍റെ ഉരുക്ക് മുഷ്ടിക്ക് വിധേയമായി. തികഞ്ഞ കായികാഭ്യാസിയും സ്പോർട്ട്സ് മാനുമായിരുന്ന വേലായുധൻ നാടാർ ഇന്‍റർമീഡിയറ്റ് കഴിഞ്ഞു നേരിട്ട് സബ് ഇൻസ്പെക്ടറായി പോലീസിൽ ചേരുകയായിരുന്നു. ദിവാന്‍റെ വിശ്വസ്തനായ വേലായുധൻ നാടാരെ പ്രത്യേകനിർദേശ പ്രകാരമാണ് ആലപ്പുഴയിലേക്ക് നിയോഗിച്ചത്. ഏറെ പ്രക്ഷുബ്ദമായിരുന്ന പ്രദേശത്തു സമരക്കാർക്കെതിരെ വെടിവയ്ക്കാനുള്ള നിർദേശവും ലഭിച്ചിരുന്നു. ‌

സമരഭടൻമാർ തമ്പടിച്ചിരുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്യാമ്പിനുള്ളിൽ തോക്കുകളിൽ കരിമരുന്നു നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി പൊട്ടിയതാണ് ഒരു വലിയ വിപ്ലവത്തിനു വഴിമരുന്നായത്. വെടിയൊച്ച കേട്ട് വാരിക്കുന്തങ്ങളുമായി കൂട്ടമായി പാഞ്ഞടുത്ത സമരക്കാരെ സമാധാനപ്പെടുത്താൻ നാടാരും മൂന്നു പോലീസുകാരും ക്യാമ്പിനു പുറത്തിറങ്ങി.""ക്ഷമിക്കണം... സമരക്കാരെ വെടിവച്ചതല്ല, അബദ്ധത്തിൽ വെടി പൊട്ടിയതാണെ'' ന്നു സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.


എന്നാൽ രോഷാകുലരായ സമരക്കാരുടെ വാരിക്കുന്തത്തിനു മുന്നിൽ സമാധാന സന്ദേശത്തിനു വിലയില്ലാതായി. പിന്നാലെ വന്ന മൂന്നു പോലീസുകാർക്കും വാരിക്കുന്തങ്ങൾ ക്കൊണ്ടു കുത്തേറ്റു. സമരം കൂടുതൽ പ്രക്ഷുബ്ദമായതോട്ടെ പട്ടാളത്തിന്‍റെ നിയന്ത്രണം ദിവാൻ നേരിട്ട് ഏറ്റെടുത്തു. വാരിക്കുന്തങ്ങളുമായി നേരിട്ട നൂറു കണക്കിനു സമരക്കാരെ പട്ടാളം നിഷ്കരുണം തോക്കിനി രയാക്കി. സംഘർഷമേഖലയിൽനിന്നു വേലായുധൻ നാടാരുടെ മൃതദേഹം ഏറെ സാഹസപ്പെട്ട് രാത്രിയിൽ മുടന്താന്നിയിൽ എത്തിച്ചു വൻ ജനക്കൂട്ടത്തിൻന്‍റെ സാന്നി ധ്യത്തിലാണു സംസ്കരിച്ചത്.

സംഭവ ശേഷം 68 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നു പേരെ വധശിക്ഷക്കും 24 പേരെ ജീവപര്യന്തം തടവുശിക്ഷക്കും വിധിച്ചു. സെൻട്രൽ ജയിൽ വളപ്പിൽ1124 ചിങ്ങം 25ന് പ്രത്യേക ജഡ്ജി എ.ആർ. പത്മനാഭ റാവു പ്രഖ്യാപിച്ച വിധി വേലായുധൻ നാടാരുടെ ബന്ധുക്കൾ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. തിരുപുറം മുടന്താന്നിയിൽ മല്ലൻ നാടാരുടെ ആറു മക്കളിൽ അഞ്ചാമനായ വേലയുധൻ നാടാർ ബാലരാമപുരം എരിത്താവൂർ തോണ്ടി വാരിക്കുഴിയിൽ ജോയിസിനെ വിവാഹം കഴിച്ചെങ്കിലും സന്താന ലബ്ധിക്കു മുൻപ് തന്‍റെ മുപ്പതാം വയസിൽ രക്തസാക്ഷിയായി.

സർക്കാരും പോലീസ് ഡിപ്പാർട്ട്മെന്‍റുമെല്ലാം നാടിന് വേണ്ടി സേവനമനുഷ്ടിച്ച നിയമപാലകനെ മറന്നു. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന അനുസ്മരണയോടൊപ്പം പുതിയ ഗ്രന്ഥശാലയുടെ ശിലാസ്ഥാപന കർമവും നടക്കും. വേലയുധൻ നാടാരുടെ സഹോദരിയുടെ മകളുടെ മകൾ ഷീലത സെക്രട്ടറിയും ടി. ഷാജി പ്രസിഡന്‍റുമായി വായനശാലയുടെ പ്രവർത്തനം തുടരുന്നു...

എസ്. രാജേന്ദ്രകുമാർ