എല്ലാവരും സന്തോഷിക്കുന്ന ഇടമാണ് ശാന്തിഗിരി: കുമ്മനം
Tuesday, October 22, 2024 4:49 AM IST
പോത്തന്‍കോട്: ആത്മാനന്ദാനുഭൂതി പകര്‍ന്നു നല്‍കുന്ന ഗുരുസന്നിധിയില്‍ പരിമിതിയും പരിധിയും ജാതിമത വ്യത്യാസങ്ങളും നിരോധനങ്ങളുമില്ലാതെ എല്ലാവരും ഒരുമിച്ചുകൂടി സന്തോഷിക്കുന്ന ഇടമായി ശാന്തിഗിരി മാറിയെന്നു മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശാന്തിഗിരിയില്‍ വെര്‍ച്വല്‍ ക്യൂവിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കുമ്മനം.

മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷവും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നട്ടം തിരിയുമ്പോള്‍ എല്ലാജനങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍ മാനസിക ഉല്ലാസത്തിന്‍റെ വേദികള്‍ ഉണ്ടാവണം. അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ജനങ്ങളില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ഉദാത്തമായ മംഗളമുഹുര്‍ത്തങ്ങള്‍ ജനിക്കുന്നത്.


അറിയാനും ആനന്ദിക്കാനും വിവേകവും വിജ്ഞാനവും പകരാനുമുളള മഹദ് സംരംഭമാണ് ശാന്തിഗിരി ഫെസ്റ്റെന്നും അതു ഗുരു എന്ന സത്യത്തിലേക്കുള്ള വാതില്‍ തുറക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ എം. ബാലമുരളി, പ്രശസ്ത ശില്‍പി സിദ്ധന്‍, വിജയകുമാര്‍ പള്ളിപ്പുറം, പി.വി. മുരളികൃഷ്ണന്‍, എം.എ. ഷുക്കൂര്‍, രാജീവ്.പി, എം.പി. പ്രമോദ്, ഇ. സജീവന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.