കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു
Monday, October 21, 2024 7:01 AM IST
പേരൂർക്കട: മൂന്നാഴ്ചകൾക്ക് മുമ്പ് പേരൂർക്കട ജംഗ്ഷനിൽ പൊട്ടിയ കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി വാട്ടർ അഥോറിറ്റി പൂർത്തീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

പേരൂർക്കട ടാങ്കിൽനിന്നു വിവിധ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിലായിരുന്നു ചോർച്ച കണ്ടെത്തിയത്. പൈപ്പ് പൊട്ടി ഒരാഴ്ചയിലേറെയായിട്ടും വാട്ടർ അഥോറിറ്റി തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ജനരോഷം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് ഒമ്പതാം തീയതി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


രണ്ടുദിവസത്തിനുള്ളിൽ അഥോറിറ്റി അറ്റകുറ്റപ്പണി സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കുകയും വാഹനത്തിരക്ക് കുറയുന്ന ദിവസം പണിയാരംഭിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. പേരൂർക്കിടയിൽനിന്ന് കുടിവെള്ളം എത്തിക്കുന്ന പൈപ്പിന്‍റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമായത്.

ഞായറാഴ്ച തിരക്ക് കുറവായതിനാൽ അറ്റകുറ്റപ്പണി ആരംഭിക്കുകയും ഏകദേശം 15 മണിക്കൂർ കൊണ്ട് പണി പൂർത്തീകരിക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രി ഒ ന്പതോടെയാണ് എല്ലാ പ്രദേശത്തും ജലവിതരണം സാധാരണ നിലയിലായത്.