കണ്ണടച്ച് ഹൈമാസ്റ്റ് ലൈറ്റ്
Tuesday, October 22, 2024 4:34 AM IST
കാട്ടാക്കട : മലയിൻകീഴ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചതോടെ രാത്രിയാത്ര പ്രതിസന്ധിയിലെന്ന് നാട്ടുകാരും യാത്രക്കാരും. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ച് നടത്തിയ പണികൾക്കു ശേഷമാണ് ലൈറ്റിന്‍റെ പ്രവർത്തനം നിലയ്ച്ചത്.

എന്നാൽ പിന്നാലെ റോഡ് ടാർചെയ്തപ്പോൾ മുറിഞ്ഞ കേബിളുകൾക്കു മുകളിലൂടെയായിരുന്നു ടാർചെയതത്. ഓട്ടോമേറ്റിക്ക് ഓൺ ആൻഡ് ഓഫ് സംവിധാനത്തിലായിരുന്നു ലൈറ്റ് പ്രവർത്തിച്ചിരുന്നത്. ഇരുട്ട് വീണാലുടൻ ലൈറ്റ് പ്രകാശിക്കുമായിരുന്നു. അതാണിപ്പോൾ ഇല്ലാതായിരിക്കുന്നത്. വിഷയത്തിൽ അധികൃതർ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.