ടെക്നോപാർക്ക് സ്റ്റാർട്ടപ്പ്: പ്രോജക്ടിൽ പങ്കാളിയാകാൻ നൊബേൽ ജേതാവ് റിച്ചാർഡ് റോബർട്സ്
Saturday, August 24, 2024 6:28 AM IST
തിരുവനന്തപുരം: ടെക്നോപാർക്കിലെ കരിയർ മാനേജ്മെന്‍റ് സ്റ്റാർട്ടപ്പായ ലൈഫോളജിയുടെ ഭാവി പാഠ്യപദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും ചട്ടക്കൂട് തയാറാക്കുന്നതിൽ ബ്രിട്ടീഷ് നൊബേൽ ജേതാവ് സർ റിച്ചാർഡ് ജെ. റോബർട്സ് ഭാഗമാകും. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിന്‍റെ പ്രവർത്തനത്തിൽ ഒരു നൊബേൽ ജേതാവ് പങ്കാളിയാകുന്നത്.

ശാസ്ത്രീയവും സമഗ്രവുമായ തൊഴിൽ മാർഗനിർദേശം നൽകാനുള്ള ലൈഫോളജിയുടെ ദൗത്യം ശക്തിപ്പെടുത്തുന്നതായിരിക്കും ഈ സഹകരണം. ഇതു സംബന്ധിച്ച് ലൈഫോളജി ചീഫ് ഇന്നോവേഷൻ ഓഫീസർ രാഹുൽ ഈശ്വറും റിച്ചാർഡ് റോബർട്സും ധാരണാപത്രം കൈമാറി.


നാസയിലെ മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. ജെന്നിഫർ വൈസ് മെൻ, ഐക്യരാഷ്‌ട്രസഭയിലെ നയതന്ത്ര വിദഗ്ധർ, ഫിൻലൻഡ് വിദ്യാഭ്യാസരംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർ ലൈഫോളോജിയുടെ ഈ ഉദ്യമത്തിൽ പങ്കാളികളാണ്.