555 വർഷം മുന്പു റഷ്യയിൽനിന്ന് ഇന്ത്യയിലേക്കു നടത്തിയ യാത്ര പുനരാവിഷ്കരിക്കുന്നു
Saturday, August 24, 2024 6:28 AM IST
തിരുവനന്തപുരം: റഷ്യയിൽ നിന്നുള്ള യാത്രികനായ അഫനാസി നികിതിൻ ഇന്ത്യയിലെത്തി 555 വർഷം പൂർത്തിയാകുന്പോൾ ആ യാത്ര പുനരാവിഷ്കരിക്കാനൊരുങ്ങി റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർ.

നികിതിൻ സഞ്ചരിച്ച അതേപാതയിലൂടെ രതീഷ് സി. നായർ റഷ്യയിൽനിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യും. റഷ്യയിലെ ത്വേറിൽനിന്നു വോൾഗയിലൂടെയാണു യാത്രതിരിക്കുന്നത്. തുടർന്ന് അസൈർബജാൻ, ഇറാൻ, ഒമാൻ വഴി ഇന്ത്യയിലെത്തും. നികിതിൻ തന്‍റെ പുസ്തകത്തിൽ വിവരിക്കുന്ന വോൾഗ നദിക്കരയിലെ പട്ടണങ്ങൾ സന്ദർശിച്ചാണ് അസൈർബജാനിലെത്തുക. അവിടെയും ഇറാനിലും പ്രത്യേക വാഹനത്തിലാണ് യാത്ര തുടരുന്നത്. പിന്നീട് ഒമാൻ വഴി ഇന്ത്യയിലെത്തും.

അഫനാസി നികിതിന്‍റെ പുസ്തകത്തിൽ ഇന്ത്യയിലെ ഇരുപതോളം സ്ഥലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഈ സ്ഥലങ്ങളും രതീഷ് സി. നായർ സന്ദർശിക്കും. നാൽപതു ദിവസം നീളുന്ന യാത്രാ പുനരാവിഷ്്കാരം സെപ്റ്റംബർ രണ്ടിന് ആരംഭിച്ച് ഒക്ടോബർ രണ്ടാംവാരം കോഴിക്കോട് സമാപിക്കും.


യാത്ര കടന്നുപോകുന്ന അഞ്ചു രാജ്യങ്ങളിലേയും യൂണിവേഴ്സിറ്റികളിൽ പ്രഭാഷണം, എക്സിബിഷൻ, വ്യാപാരബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ, വിദ്യാർഥികൾക്കുവേണ്ടിയുള്ള മത്സരങ്ങൾ എന്നിവയുമുണ്ടാകും.

റഷ്യൻ എംബസി, റഷ്യൻ വിദേശകര്യ മന്ത്രാലയം, റഷ്യൻ ന്യൂക്ലിയർ കോർപറേഷൻ റോസ് ആറ്റം, സ്ബേർ ബാങ്ക് എന്നിവർ ചേർന്നാണു യാത്ര ഏകീകരിക്കുന്നത്. നികിതിൻ എഴുതിയ മൂന്നു കടലുകൾ താണ്ടിയുള്ള യാത്ര എന്ന പുസ്തകം പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് വെളിച്ചം വീശുന്നു. 1469 ലാണ് അഫനാസി നികിതിൻ ഇന്ത്യയിലെത്തുന്നത്. വാസ്കോഡഗാമ കോഴിക്കോട് എത്തുന്നതിന് 26 വർഷം മുന്പ്.