ജോർജ് ഫെർണാണ്ടസിന്‍റെ ഏദനിൽ പ്രകൃതിയുടെ കലാസൗന്ദര്യം
Saturday, August 24, 2024 6:28 AM IST
തിരുവനന്തപുരം: കുറുന്പ് കാട്ടുന്ന അണ്ണാറക്കണ്ണനും ചിറകൊതുക്കുന്ന കുരുവികളും വന്യമായ കണ്ണുകളോടെ പതിയിരിക്കുന്ന കഴുകനും ജോർജ് ഫെർണാണ്ടസിന്‍റെ ചിത്രപ്രതലത്തിൽ അഗ്നിവർണങ്ങളാകുന്നു. പെയിന്‍റിനു പകരം തീ സൂചി കൊണ്ട് തടിയിൽ ചിത്രങ്ങൾ വരയ്ക്കുന്ന പൈറോഗ്രാഫി എന്ന ചിത്രകലയിലൂടെ പ്രശസ്ത കലാവിദഗ്ദ്ധനും ചിത്രകാരനുമായ ജോർജ് ഫെർണാണ്ടസ് സൃഷ്ടിച്ചതാണീ അപൂർവ സൗന്ദര്യം.

ഇന്ത്യയിൽ തന്നെ അത്യപൂർവമായി മാത്രം കാണാൻ കഴിയുന്ന പൈറോഗ്രാഫി എന്ന ഫയർ ഡ്രോയിംഗ് ഉൗറ്റുകുഴിയിലെ ജോർജ് ഫെർണാണ്ടസിന്‍റെ വസതിയായ ഏദനിലുണ്ട്. ഈ ചിങ്ങം ഒന്നിനു ഏദന്‍റെ വാതിൽ തുറന്ന് വ്യത്യസ്ത തരം കരകൗശല ഉത്പന്നങ്ങൾക്കു സ്ഥിരം വേദി ഒരുക്കിയിരിക്കുകയാണ് ജോർജ് ഫെർണാണ്ടസ്.

ഇതിൽ ജോർജ് ഫെർണാണ്ടസ് സൃഷ്ടിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഒരു കലവറ തന്നെയുണ്ട്. സ്റ്റോർ എന്ന പേരു നല്കിയിരിക്കുന്ന കരകൗശല ശേഖരം പ്രകൃതി പ്രദർശനമായി കണ്ട് ആസ്വദിക്കാം. ആവശ്യമുള്ളവർക്കു വാങ്ങുവാനുള്ള സൗകര്യവും ഉണ്ട്. ഓരോ കലാസൃഷ്ടിക്കും പറയുവാൻ ഒട്ടേറെ നൂതന കഥകളുണ്ട്. വർണങ്ങൾ കാൻവാസിൽ വാരിത്തൂകി ചിത്രകാര·ാർ പെയിന്‍റ് ചെയ്യുന്നതിനു പകരം തടി കത്തി മനോഹരങ്ങളായ പൂക്കളും പക്ഷികളും ആയി മാറുന്നു പൈറോഗ്രാഫി ചിത്രങ്ങളിൽ!

പ്ലൈവുഡിൽ ചിത്രം വരച്ച ശേഷം പ്രത്യേകതരം നീഡിൽ വൈദ്യുതി ഉപയോഗിച്ച് ചൂടാക്കിയാണ് ചിത്രരചന. ഇലകളിൽ നിന്നും പുഷ്പങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും ലഭിക്കുന്ന വർണങ്ങളും പശയും മറ്റും കൊണ്ട് തീർത്ത പെയിന്‍റിംഗുകൾ വിസ്മയക്കാഴ്ചയാണ്. വേപ്പ്, വാഴ തുടങ്ങിയവയിലെ കറയും തേനീച്ചക്കൂട്ടിലെ മെഴുകും അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു.

നീല അമരി, മഞ്ഞൾ, രക്തചന്ദനം, തുണികൾക്കു വെണ്‍മ പകരുന്ന കട്ടനീലം, കുമ്മായം എന്നിവ കൊണ്ടുള്ള യേശുവിന്‍റെയും കന്യാമറിയത്തിന്‍റേയും ചിത്രങ്ങൾക്ക് വിശുദ്ധമായ നിറച്ചാർത്തുണ്ട്. കാപ്പിപ്പൊടി കൊണ്ടുള്ള ബുദ്ധ ചിത്രവും കാണാം. ചിത്രങ്ങൾ ഫ്രെയിമിലേക്കു പതിപ്പിക്കുവാൻ വജ്രപ്പശയാണ് ഉപയോഗിച്ചിട്ടുള്ളത്. തയ്യൽ കടകളിൽ നിന്നും ലഭിക്കുന്ന ഉപയോഗശൂന്യമായ തുണിക്കഷ്ണങ്ങൾ കൊണ്ട് അതിമനോഹരമായ വർണ പുഷ്പങ്ങൾ തീർത്തിട്ടുണ്ട്. വീട്ടിൽ നിന്നും തന്നെ ലഭിക്കുന്ന ചെറിയ തടിക്കഷ്ണങ്ങളിൽ ആണ് തുണിവേസ്റ്റ് കൊണ്ട് മഞ്ഞ കുന്പളപ്പൂവും പാവലിന്‍റെ പടരുന്ന വള്ളിയും പൂക്കളും നിർമിച്ചിരിക്കുന്നത്.

കോറത്തുണിയിൽ പെയിന്‍റ് ചെയ്തിരിക്കുന്ന പ്രകൃതിദൃശ്യത്തിനു ജലച്ചായ പെയിന്‍റിംഗിന്‍റെ ചാരുതയാണ്. ചുമരിനെ അലങ്കരിക്കുന്ന വോൾഹാംഗിഗ് ആണിത്. വളരെ പ്രയാസകരമാണ് ഈ ചിത്രരചനയെന്ന് ജോർജ് ഫെർണാണ്ടസ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരത്തെ മ്യൂസിയം, തെയ്യം എന്നിവ പതിച്ച ഇത്തരം ചുമർ അലങ്കാരങ്ങളും സ്റ്റോറിൽ ലഭ്യമാണ്.

ജോർജ് ജോസഫ് സ്വയം ഉണ്ടാക്കുന്ന പേപ്പറിൽ സൃഷ്ടിക്കുന്ന ചിത്രങ്ങൾക്കും തനിമ ഏറും. ബീറ്റ്റൂട്ട്, നീലഅമരി, ഏത്തക്ക തൊലി എന്നിവ മിക്സിയിൽ അടിച്ച് അതിന്‍റെ പൾപ്പ് എടുത്താണ് പേപ്പർ ഉണ്ടാക്കുന്നത്.

ബീറ്റ്റൂട്ട് പൾപ്പിൽ നിന്നും ഉണ്ടാക്കിയെടുത്ത പേപ്പറിൽ നീല അമരിയുടെ നീലവും, മഞ്ഞളും ചേർത്തുണ്ടാക്കിയ തന്പുരു താനെ ശ്രുതിമീട്ടുകയാണ്! പാളയിൽ തീർത്ത ഇണപക്ഷികളുടെ ചിത്രത്തിൽ നീലഅമരി, മഞ്ഞൾ, കട്ടനീലം, വീട്ടിൽ ഉണ്ടാക്കുന്ന കണ്‍മഷി തുടങ്ങിയവ വർണങ്ങളായി പടരുന്നു. സ്റ്റോറിന്‍റെ കിഴക്കു ഭാഗത്ത് ശാഖകൾ വിടർത്തി നില്ക്കുന്ന അരയാൽ മരത്തിന്‍റെ തടി ജോർജ് ഫെർണാണ്ടസ് നിർമിച്ചതാണെന്നത് അവിശ്വസനീയം.

അരയാലിലകൾ ആകട്ടെ തുണി വേസ്റ്റ് കൊണ്ടുള്ളതും. സുഗന്ധദ്രവ്യങ്ങൾ ചേർത്ത സ്പൈസസ് കാൻഡിൽ ഉൾപ്പെടെ അധികം കാണാൻ കഴിയാത്ത മെഴുകുതിരികളുടെ ഒരു വെളിച്ചക്കൂട്ടുമുണ്ട്. ഗ്രാന്പു, കറുവപ്പട്ട, ഏലം, ചുക്ക് ഉൾപ്പെടെയുള്ള സുഗന്ധദ്രവ്യങ്ങൾ തേനീച്ചക്കൂട്ടിലെ മെഴുകിൽ പതിച്ച ഈ മെഴുകുതിരി കത്തിക്കുന്പോൾ മുറിയിലെങ്ങും നറുസുഗന്ധം നിറയും. ചിരട്ടയിലാണ് ഇതൊരുക്കിയിരിക്കുന്നത്. സാൻഡ് കാൻഡിൽ എന്ന ഇക്കോഫ്രണ്ട്‌ലി മെഴുകിതിരി ഉണ്ടാക്കുന്നത് മോൾഡ് അഥവാ മൂശ ഇല്ലാതെയാണ്.

മണലിൽ കുഴി ഉണ്ടാക്കി തേനീച്ച കൂട്ടിലെ മെഴുക് ഉപയോഗിച്ചാണ് നിർമാണം. ചെറിയ ചാക്കിലാണ് മണൽ മെഴുകുതിരി നിലകൊള്ളുന്നത്. മഹത്വമാർന്ന വചനങ്ങൾ ചേർത്ത സന്ദേശവാഹിനിയായ മെഴുകുതിരികൾ പ്രിയപ്പെട്ടവർക്കു സമ്മാനമായി നല്കാൻ കഴിയുന്നതാണ്. ചാക്കിൽ തീർത്ത യേശുദേവന്‍റെ പെയിന്‍റിംഗിന്‍റെ സൃഷ്ടിയും കൗതുകകരമാണ്. കുമ്മായത്തിൽ വജ്രപശ ചേർത്തിട്ട് ചാക്കിൽ അടിച്ചാണ് പ്രതലം ഉണ്ടാക്കുന്നത്. രക്തചന്ദനവും ചെങ്കൽ പൊടിയും കൊണ്ടാണ് ചാക്കിലെ ചിത്രം വരച്ചിട്ടുള്ളത്.

ആഡംബര തീൻമേശകളെ അലങ്കരിക്കുന്ന ടേബിൾ ക്ലോത്ത് വളരെ സ്പെഷൽ ആണ്. സാറ്റിൻ തുണിയിൽ റിബണ്‍ എംബ്രോയിഡറി ചെയ്തതാണ് തീൻമേശ വിരികൾ. എഴുപത്തഞ്ച് രൂപയ്ക്കു ലഭിക്കുന്ന അലങ്കാര മെഴുകുതിരി മുതൽ പതിനായിരം രൂപവരെ വിലയുള്ളതാണ് ഈ ഹാൻഡ് മെയ്ഡ് സൃഷ്ടികൾ. മ്യൂറൽ പെയിന്‍റിംഗുകളും സിറാമിക് ആർട്ടും സോളോവുഡ് ആർട്ടും സ്റ്റോറിൽ ലഭ്യമാണ്.

കഴിഞ്ഞ 34 വർഷങ്ങളായി കരകൗശല നിർമാണ രംഗത്തുള്ള ചിത്രകാരനായ ജോർജ് ഫെർണാണ്ടസിന്‍റെ കല സ്വയം സംസാരിക്കുന്നതാണ്. പരസ്യങ്ങൾ ഒന്നും കൂടാതെയാണ് ജനം വർഷങ്ങളായി ഏദനിലെ കലാനികുഞ്ജത്തിൽ എത്തുന്നത്. സ്റ്റോറിന്‍റെ ഉദ്ഘാടനം ചിങ്ങം ഒന്നിന് കേരള റെസ്പോണ്‍സിബിൾ ടൂറിസം സിഇഒ കെ. രൂപേഷ് കുമാർ നിർവഹിച്ചു. ദിവസവും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രദർശനവും വില്പനയും. ഞായറാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. വെള്ളിയാഴ്ച സ്റ്റോർ പ്രവർത്തിക്കുന്നതല്ല.