ശക്തമായ കാറ്റും മഴയും: വിളപ്പിൽ പഞ്ചായത്തിൽ പലയിടത്തും മരം വീണ് വീടുകൾ തകർന്നു
Friday, August 23, 2024 7:32 AM IST
കാട്ടാക്കട: ശക്തമായ മഴയിലും കാറ്റിലും വിളപ്പിൽ പഞ്ചായത്തിൽ പലയിടത്തും മരം വീണ് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. വിട്ടിയം വാർഡിൽ അലേറ്റി ഉഷാ ഹൗസിൽ കെ.സോമന്‍റെ വീടിനു മുകളിലൂടെ തെങ്ങ് വീണ് മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു. ഓഫിസ് വാർഡിൽ പിറയിൽ ഭാഗത്ത് പുഷ്പലതയുടെ വീടിനു മുകളിലൂടെ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു വീണു.

മേൽക്കൂരയുടെ തകർന്ന് വീടിനുള്ളിൽ വെള്ളം കയറി. കാരോട് വാർഡിൽ എള്ളുവിള റോഡിൽ വൈദ്യുതി ലൈനിൽ തട്ടി ചരിഞ്ഞ മരവും മുളയറ ഭാഗത്ത് റോഡിലേക്ക് വീണ മരവും കാട്ടാക്കട അഗ്‌നിരക്ഷാസേന എത്തി മുറിച്ചു മാറ്റി. ഒട്ടേറെ സ്ഥലങ്ങളിൽ മരച്ചില്ലകൾ വീണു വൈദ്യുതി ലൈനുകൾക്ക് കേടുപാടുണ്ടായി.

കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞം പിറവിളാകം ചുഫിർ കോട്ടേജ് വളപ്പിൽ നിന്ന കൂറ്റൻ തേക്കുമരം കടപുഴകി ഓടു മേഞ്ഞ വീടിനു പുറത്തേക്ക് വീണു. വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബം അപകടത്തിൽ നിന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.


വീടിനു ഭാഗിക കേടുപാടുണ്ടായി. വിളപ്പിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ശക്തമായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മുളയറ കുശവൂർ, ചൊവള്ളൂർ, പുളിയറക്കോണം, വിളപ്പിൽശാല പ്രദേശങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. മുളയറ ചെറുകോട് കുഴിവിള വീട്ടിൽ സുരേന്ദ്രന്‍റെ 180 ഏത്തവാഴ ഒടിഞ്ഞു വീണു.

പുറ്റുമേൽകോണം കുശവൂരിൽ വിക്രമൻ നായരുടെ 80 വാഴകളും, പുറ്റുമേൽകോണത്ത് സൈമണിന്‍റെ 100 വാഴകളും മുളയറ എയ്ഞ്ചൽ നിവാസിൽ സ്റ്റാലിൻ ജോണിന്‍റെ 123 ഏത്തവാഴകളും കാറ്റത്തു നശിച്ചു. കുലച്ച വാഴകളാണ് ഏറെയും ഒടിഞ്ഞു വീണത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകൾ നശിച്ചത് കർഷകർക്ക് വൻതിരിച്ചടിയായതായി കർഷകർ പറയുന്നു.