ബോംബ് ഭീഷണി: എയർ ഇന്ത‍്യ വിമാനം അടിയന്തരമായി നിലത്തിറക്കി
Friday, August 23, 2024 7:20 AM IST
വലിയതുറ: മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി.
മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ന് ടേക്ഓഫ് ചെയ്ത എഐ - 657 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് തേങ്ങാപ്പട്ടണം സ്വദേശിയായ യാത്രക്കാരനെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. വിമാനത്തിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബോംബ് ഭീഷണി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത് പൈലറ്റാണ്. വിരവരം ലഭിച്ചയുടന്‍ തന്നെ വിമാനത്താവളം അധികൃതര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുന്നതിനുള്ള തയാറെടുപ്പ് സജ്ജമാക്കുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും വിമാനം അടിയന്തരമായി ഇറക്കാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് 7.55 ഓടുകൂടി വിമാനം സുരക്ഷിതാമായി ലാന്‍ഡിംഗ് നടത്തി.15 മിനിറ്റ് നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 136 യാത്രാക്കാരാണുണ്ടായിരുന്നത്.

വിമാനത്തിലെ ശുചിമുറിയില്‍ ടിഷ‍്യു പേപ്പറില്‍ എഴുതിവച്ച ബോംബ് ഭീഷണി കുറുപ്പ് കാബിന്‍ ക്രൂ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റും ,ബോംബ് സ്‌ക്വാഡും പരിശോധനയ്ക്കായി എത്തിയിരുന്നു.


വിമാനത്തില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല

ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തിനുള്ളില്‍ നിന്നും പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്തിലെ യാത്രക്കാരെയും ലഗേജും പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തേയ്ക്ക് പോകാന്‍ അനുവദിച്ചത്.

വിമാനത്തിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത തേങ്ങാപ്പട്ടണം സ്വദേശിയായ യാത്രക്കാരനെ ചോദ‍്യം ചെയ്തു വരികയാണ്.

ഇയാൾ വിമനത്തിനുള്ളില്‍ പല തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൂടാതെ ഇയാളുടെ പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയാറാകാത്തതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി.

ഉച്ചയ്ക്ക് 12.25 ഓടുകൂടിയാണ് യാത്രക്കാരെ പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോകാന്‍ അധികൃതർ അനുവദിച്ചത്.വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതിനാല്‍ 8.45 ന് തിരികെ മുംബൈയിലേയ്ക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം എഐ - 658 അധിക്തർ റദാക്കുകയായിരുന്നു.

എന്നാൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് റദാക്കിയ വിമാനം ഇന്നലെ രാത്രി ഒൻപതിന് തന്നെ യാത്ര തിരിച്ചു.