സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചു : വീണ്ടും കുടിവെള്ളം മുടങ്ങി
Friday, August 23, 2024 7:20 AM IST
പേരൂർക്കട: ഒരു മാസത്തിനു മുമ്പ് നിലനിന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം വീണ്ടും അനുഭവിച്ച് വലിയശാല നിവാസികൾ. ഇവിടെയുള്ള 150-ഓളം കുടുംബങ്ങളാണ് ഇപ്പോഴും കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്.

വലിയശാല വാർഡിൽ പ്രധാന റോഡിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ പണിയുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ചതോടെയാണ് കുടിവെള്ളം മുട്ടിയത്. ജനകീയ പ്രതിഷേധങ്ങൾ ആരംഭിച്ചതോടെ വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദീപിക പല ദിവസങ്ങളിലായി ഈ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നതാണ്. മേട്ടുക്കട ജംഗ്ഷനു സമീപം പിവിസി ലൈനിൽ ഉണ്ടായ പ്രശ്നമാണ് വലിയൊരു വിഭാഗം കുടുംബങ്ങൾക്ക് കുടിവെള്ളം നിലയ്ക്കാൻ കാരണമായത്.

പ്രശ്നം രൂക്ഷമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധം വരെ നടത്തുകയുണ്ടായി. വാട്ടർ അഥോറിറ്റി, പോലീസ്, പിഡബ്ല്യുഡി, സ്മാർട്ട് സിറ്റി അധികൃതർ എന്നിവരുടെ സംയുക്തമായ ചർച്ചയിൽ കുടിവെള്ള പ്രശ്നം ഉടൻതന്നെ പരിഹരിക്കുമെന്ന് അന്ന് ഉറപ്പു പറഞ്ഞിരുന്നു.

എന്നാൽ പരിഹാരം കണ്ട് ഏകദേശം രണ്ടു ദിവസം മാത്രമാണ് വാർഡിൽ കുടിവെള്ളം ലഭിച്ചത്. അതിനുശേഷം കുടിവെള്ളം പൂർണമായും വീണ്ടും മുടങ്ങുകയായിരുന്നു. പൈപ്പിലെ തടസം പരിഹരിക്കാൻ ആഴ്ചകൾ കഴിഞ്ഞിട്ടും വാട്ടർ അഥോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ ടാങ്കർ ലോറികളിലാണ് ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു കൊണ്ടിരിക്കുന്നത്.


അതുകൊണ്ട് ജനങ്ങൾ കാര്യമായി പ്രതിഷേധം ഉയർത്തുന്നില്ല. അതേസമയം ചിലസ്ഥലങ്ങളിൽ ഒരു മാസമായി കുടിവെള്ളം മുടങ്ങിക്കിടക്കുന്ന അവസ്ഥ മുമ്പെങ്ങും സംഭവിക്കാത്തതരത്തിലാണെന്ന് കൗൺസിലർ എസ്. കൃഷ്ണകുമാർ പറഞ്ഞു.

കുടിവെള്ളം മടങ്ങുന്നതിനുള്ള ശരിക്കുള്ള കാരണം കണ്ടെത്താൻ വാട്ടർ അഥോറിറ്റിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മേട്ടുക്കട ജംഗ്ഷനിൽ ഇപ്പോഴും റോഡ് കുഴിച്ച പണി നടത്തിവരികയാണ്. കൃത‍്യമായി കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പൂർണമായും പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.