കടലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
Friday, August 23, 2024 7:20 AM IST
വിഴിഞ്ഞം: കടലിൽ കാണാതായ വിഴിഞ്ഞം സ്വദേശി ഫ്രെഡിക്കായും പൂന്തുറ സ്വദേശി ക്ലീറ്റസിനും വേണ്ടിയുള്ള തീരച്ചിൽ തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശപോലീസും മറൈൻ എൻഫോഴ്സ്മെന്‍റും വള്ളങ്ങളിലും മറൈൻ ആംബുലൻസിലുമായി നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല. രക്ഷാപ്രവർത്തനത്തിനു ഫിഷറീസ് വകുപ്പ് ഒരുവള്ളവും ഇന്നലെ വാടകയ്ക്കെടുത്തിരുന്നു. കടൽ ശാന്തമാകാത്തതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചതായും അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും അപകടത്തിൽപ്പെട്ട രണ്ടു വള്ളങ്ങളിലെ തൊഴിലാളികളായിരുന്നു ക്ലീറ്റസും ഫ്രെഡിയും. ക്ലീറ്റസിനെ കാണാതായതോടെ കുടുംബത്തിന്‍റെ ഏക അത്താണിയും ഇല്ലാതായി.


മൂന്നു വർഷം മുന്പുള്ള സീസണിൽ ഉൾക്കടലിലെ മീൻ പിടിത്തത്തിനിടയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ക്ലീറ്റസിന്‍റെ മൂന്നു മക്കളിൽ ഏക മകൻ ലീനിന്‍റെ ജീവൻ 21-ാം വയസിൽ നഷ്ടമായി. വീണ്ടുമുള്ള മറ്റൊരു മത്സ്യബന്ധന സീസണിൽ ക്ലീറ്റസിനെയും കാണാതായി. ദുർവിധി പിന്തുടരുന്ന കുടുംബത്തിൽ ഭാര്യ - ബർമിറ്റയും മക്കളായ ലിന്നയും ലിത്തിയും മാത്രം അവശേഷിച്ചു. ഫ്രെഡി അവിവാഹിതനാണ്.

രണ്ടുദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ കാണാതായവർ ഒഴുകി പോയിരിക്കാമെന്ന് അധികൃതർ പറയുന്നു. ഇന്നു രാവിലെ മുതൽ കൂടുതൽ വള്ളങ്ങൾ തെരച്ചിലിനായി കടലിൽ ഇറങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ക