മൈക്കിളും രാജുവും തിരികെ ജീവത്തിലേക്ക്..
Friday, August 23, 2024 7:20 AM IST
എസ്. രാജേന്ദ്രകുമാർ

വിഴിഞ്ഞം: ഇളകി മറിയുന്ന കടലിനെയും വീശിയടിക്കുന്ന കാറ്റിനെയും പ്രതിരോധിച്ച് പ്രതീക്ഷയോടെ പുറപ്പെട്ട മറൈൻ ആംബുലൻസ് രണ്ടു വിലപ്പെട്ട ജീവനുകൾക്ക് തുണയായി.
ബുധനാഴ്ച അർധരാത്രിമുതലുള്ള പ്രതികൂല കാലാവസ്ഥയെ വക വയ്ക്കാതെയുള്ളതീരദേശ പോലീസിന്‍റേയും മറൈൻ എൻ ഫോഴ്സ്മെന്‍റിന്‍റേയും സംയുക്ത തെരച്ചിലാണ് വിഴിഞ്ഞം സ്വദേശികളായ രാജുവിന്‍റേയും മൈക്കിളിന്‍റേയും ജീവനു തുണയായത്.

ആരെങ്കിലും രക്ഷയ്ക്കെത്തുമെന്ന പ്രതീക്ഷയിൽ പത്തുമണിക്കൂറോളമാണ് മൈക്കിളും രാജുവും തകർന്ന ബോട്ടിൽപിടിച്ചു കിടന്നത്. ക്ഷോഭിച്ച കടലിലിറങ്ങാൻ തീരസംരക്ഷണസേനയുടെ കപ്പൽ അനുമതി കാത്തുകിടന്നപ്പോൾ മറൈൻ ആംബുലൻസുമായുള്ള അധികൃതരുടെ യാത്രയാണ് ഫലം കണ്ടത്.

ചൊച്ചാഴ്ച ഉച്ചയ്ക്കു വിഴിഞ്ഞത്തുനിന്ന് മീൻ പിടിക്കാൻ പുറപ്പെട്ടസംഘം അപകടത്തിൽപ്പെട്ട വിവരം പുറംലോകമറിയുന്നത് ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു. സാധാരണ രാവിലെ ഏഴുമണിയോടെ തീരത്തണയേണ്ട വള്ളങ്ങൾ എത്താതെ വന്നതോടെ ആശങ്കയുണ്ടായിരുന്നു. രാവിലെ പത്തോടെ മറ്റു മൂന്നുപേരെയും രക്ഷിച്ചുകൊണ്ടുള്ള വള്ളം തുറമുഖത്തെത്തിയതോടെയാണ് ഉൾക്കടലിലുണ്ടായ അപകടം തീരത്തറിഞ്ഞത്.

തകർന്ന വള്ളത്തിൽ അകപ്പെട്ടവരുമായി ബന്ധപ്പെടാനുള്ള ഒരു മാർഗവും ഉണ്ടായിരുന്നില്ല. തുടർന്നു രാവിലെ പതിനൊന്നരയോടെയാണ് കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാർ അധികൃതരെ സമീപിച്ചത്. ശക്തമായ കടൽക്ഷോഭത്തെ പ്രതിരോധിക്കാനുള്ള ശക്തി മറൈൻ ആംബുലൻസിനില്ലെന്ന തിരിച്ചറിവ് ഒരുവേള രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതിനു തടസമായി. ഉൾക്കടലിൽ വീശിയടിക്കുന്ന കാറ്റിന്‍റെ ശക്തിക്കനുസരിച്ച് തിരയുടെ ശക്തിയും കൂടിവന്നു.


എന്നാൽ ഇതൊന്നും വകവയ്ക്കാതെ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്‍റും സംയുക്തമായി മറൈൻ ആംബുലൻസിൽ ഉൾക്കടലിലേക്കു പുറപ്പെടുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെക്കുറിച്ചു യാതൊരറിവുമില്ലെങ്കിലുംക്യാപ്റ്റൻ വാൽത്തൂസിന്‍റെ ആത്മ ധൈര്യത്തിൽ ആംബുലൻസ് ഉൾക്കടൽ ലക്ഷ്യമാക്കി പുറപ്പെട്ടു. മുന്നോട്ടുള്ള യാത്രയ്ക്കു കടൽത്തിരകൾ പ്രതിരോധം സൃഷ്ടിച്ചെങ്കിലും പിൻവാങ്ങാതെയുള്ള യാത്ര ഒടുവിൽ ഫലം കണ്ടു.

കമിഴ്ന്നു കിടക്കുന്ന വള്ളത്തിൽ കയർ ബന്ധിച്ച് അതിൽ മുറുകെപ്പിടിച്ചു കിടക്കുന്ന രണ്ടു പേരെയും അധികൃതർ കണ്ടെത്തിയെങ്കിലും രക്ഷാബോട്ട് അടുപ്പിച്ചാലുള്ള ഓളത്തിൽ ഇരുവരും കടലിൽ വീണേക്കാമെന്ന സാധ്യത അധികൃതർ മുന്നിൽക്കണ്ടു. തിരയടിയിൽ ശക്തമായി കുലുങ്ങുന്ന രക്ഷാബോട്ടിനെ ആങ്കർചെയ്യാൻ പറ്റാത്ത അവസ്ഥയുമായി.

തുടർന്നു ലൈഫ് ഗാർഡുമാരായ കൃഷ്ണൻ, റോബർട്ട്, കോസ്റ്റൽ വാർഡൻമാരായ സാവിക്, സിയാദ് എന്നിവർ ജീവൻരക്ഷാ സംവിധാനങ്ങളുമായി കടലിലേക്ക് എടുത്തുചാടുകയായിരുന്നു. വള്ളത്തിന് സമീപം നീന്തിയെത്തിയ സംഘം അപകടത്തിൽപ്പെട്ടവരെയും രക്ഷിച്ച് ആംബുലൻസിൽ തിരികെയെത്തി.

നഴ്സ് കുബർട്ടിൻ ലോപ്പസിന്‍റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സകൾ നൽകിയശേഷം ഇരുവരെയും വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. ഫിഷറീസ് എഡി രാജേഷ്, മറൈൻ എസ്ഐ ദീപു, സിപിഒ അജീഷ് കുമാർ, കോസ്റ്റൽഗ്രേഡ് എസ്ഐ ജോസ്, സിപിഒ രാഖുൽ, കോസ്റ്റൽ വാർഡൻമാരായ വാഹിദ്, സാദിഖ്, ആംബുലൻസ് എൻജിൻ ചീഫ് അരവിന്ദൻ, ക്രൂസ് സാൽവിൻ, ഗ്ലൻ എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.