13 കാരിയെ കൂട്ടാൻ കഴക്കൂട്ടം പോലീസ് വിശാഖപട്ടണത്തേക്ക്
Friday, August 23, 2024 7:20 AM IST
കഴക്കൂട്ടം: കഴക്കൂട്ടം പോലീസിനെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു കഴക്കൂട്ടത്തെ 13കാരിയുടെ തിരോധാനം. രാവിലെ പത്തിനു കുട്ടിയെ കാണാതായ വിവരം രക്ഷിതാക്കൾ പോലീസിൽ അറിയിച്ചതും ഏറെ താമസിച്ചായിരുന്നു. അനിശ്ചിതത്വത്തിനൊടുവിൽ അവസാനം ചെന്നൈയിൽ കണ്ടെത്തിയ കുട്ടി നിലവിൽ വിശാഖപട്ടണത്തെ ചൈൽഡ് വെൽഫെയറിൽ സുരക്ഷിതയാണ്. കുട്ടിയെ കേരളത്തിലേക്കു തിരികെയെത്തിക്കാൻ കഴക്കൂട്ടം പോലീസ് സംഘം പുറപ്പെട്ടു.

എസ് ഐ രഞ്ജിത്ത്, സിപിഒ ഡബ്ല്യൂ. റെജി, സിപി ചിന്നു, ശീതൾ എന്നിവരാണ് ഇന്നലെ രാവിലെ ട്രെയിനിൽ ചെന്നൈയിലേക്കു പുറപ്പെട്ടത്. അവിടെ എത്തി കുട്ടിയിൽനിന്നു കൂടുതൽ വിശദാംശങ്ങൾ തേടും. കുട്ടിയുടെ താല്പര്യപ്രകാരമായിരിക്കും തുടർനടപടികൾ ഉണ്ടാവുക എന്നാണ് വിവരം.

അമ്മ കൂടുതൽ മർദിക്കുകയോ മറ്റോ ചെയ്തിരുന്നുവോയെന്നും അതല്ല, വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കും. തുടർന്നു വിശാഖപട്ടണത്തെ നിയമനടപടികൾ പൂർത്തിയാക്കിയതിനുശേഷം കുട്ടിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയതിനുശേഷമാകും മാതാപിതാക്കളുടെ അടുത്ത് കൊണ്ടുവരുക. തിരുവനന്തപുരത്തു ശിശുക്ഷേമസമിതിയിൽ കുട്ടിയുടെ തീരുമാനം എന്താണെന്നു വ്യക്തമായി ചോദിച്ചറിയും.


കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെക്കുറിച്ചും ശിശുക്ഷേമസമിതി അന്വേഷിക്കും.തുടർന്നാകും കുട്ടിയെ അമ്മയോടൊപ്പം വിടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുക. അതേസമയം കുട്ടിയെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണു മാതാപിതാക്കൾ. മറ്റന്നാൾ അന്വേഷണസംഘം കുട്ടിയുമൊത്ത് തിരുവനന്തപുരത്തെത്തും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആകും കൂടുതൽ നടപടികൾ ഉണ്ടാമെന്നും കഴക്കൂട്ടം എസിപി പി. നിയാസ് പറഞ്ഞു.