പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 27 വർഷം കഠിനതടവും ഒരുലക്ഷം പിഴയും
Friday, August 23, 2024 7:20 AM IST
കാട്ടാക്കട: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു കാട്ടാക്കട അതിവേഗ പോക്‌സോ കോടതി.

കാട്ടാക്കട മാറനല്ലൂരിൽ പുന്നാവൂർ അച്ചത്തുക്കോണം സുജാത ഭവനിൽ വിനോദ് എന്ന കണ്ണനെ(35)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി രമേശ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ് ക്ക് നൽകണമെന്നും പിഴ നൽകിയില്ലെങ്കിൽ 19 മാസം അധിക കഠിനതടവും അനുഭവിക്കണ മെന്നും വിധി ന്യായത്തിൽ പറയുന്നു.

2021 ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി കുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹം കഴിക്കാമെന്നു പറഞ്ഞിരുന്നതായും കൗൺസിലിംഗിൽ കുട്ടി പറഞ്ഞിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ടു സ്കൂളിലെ അധ്യാപകർ മാറനല്ലൂർ പോലീസിൽ അറിയി ക്കുകയായിരുന്നു. തുടർന്നുള്ള കൗൺസിലിംഗിലൂടെയാണ് പീഡന വിവരം പുറത്ത റിഞ്ഞത്.


അന്നത്തെ മാറുന്നല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന തൻസിം അബ്ദുൽ സമദ്, ടീ സതീഷ് കുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.