മഴ: വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകിവീണു
Thursday, August 22, 2024 6:53 AM IST
വിതുര: കഴിഞ്ഞദിവസം രാത്രിമുതൽ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും മലയോര മേഖലയിൽ വ്യാപക നഷ്ടം. ശക്തമായ കാറ്റിൽ പൊന്മുടി പാതയിൽ ഇരുപത്തിയൊന്നാം വളവിൽ മരം റോഡിന് കുറുകെ നിലംപൊത്തി. ഇതിന് തുടർന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. തുടർന്ന് വിതുരയിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മഴയിൽ വാമനപുരം നദി നിറഞ്ഞൊഴുകി. ഇതോടെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. പലസ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തി.

വീടിനുമുകളിൽ തെങ്ങുവീണു

വലിയതുറ: ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. പൗണ്ട്കടവ് ഐഎസ്ആര്‍ഒയ്ക്ക് സമീപം രാജു പൗലോസിന്‍റെ വീടിനു മുകളിലേയ്ക്ക് വീണ തെങ്ങ് വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങള്‍ എത്തി മുറിച്ചുമാറ്റി.

രാവിലെ ഒമ്പത് മണിയോടുകൂടിയായിരുന്നു സോനാംഗങ്ങള്‍ എത്തി തെങ്ങ് മുറിച്ചു മാറ്റിയത്. സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ മോഹന്‍റെ നേതൃത്വത്തില്‍ എഫ്ആര്‍ഒ മാരായ ആകാശ്, സനല്‍, മനോജ്, ആന്‍സീം, റോഷന്‍, ഷിജോ, ഫയര്‍മാന്‍ ഡ്രൈവര്‍ ഷിബുകുമാര്‍, ഹോംഗാര്‍ഡ് പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം 30 മിനിറ്റ് സമയം ചെലവഴിച്ചാണ് മരം മുറിച്ചത്.

വേളി ടൂറിസ്റ്റ് വില്ലേജില്‍ വന്‍ മരം കടപുഴകി വീണു

വലിയതുറ: ശക്തമായ കാറ്റിലും മഴയിലും വേളി ടൂറിസ്റ്റ് വില്ലേജ് കാമ്പസിനുള്ളില്‍ നിന്നിരുന്ന വന്‍ മരം കടപുഴകി വീണു. പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് മരം കടപുഴകി വീണത്. സുരക്ഷ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 9.30 ഓടുകൂടി സേനാംഗങ്ങള്‍ മരം മുറിച്ച് മാറ്റാന്‍ എത്തിയെങ്കിലും തൊഴിലാളികള്‍ ഏറെക്കുറെ മരം മുറിച്ചുമാറ്റിയിരുന്നു.


വീടിനു മുകളിലേയ്ക്ക് ചാഞ്ഞുനിന്ന മരം മുറിച്ചു മാറ്റി

വലിയതുറ: ബുധനാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും വന്‍മരം വീടിനു മുകളിലേയ്ക്ക് ചാഞ്ഞത് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ എത്തി വിദഗ്ധ തൊഴിലാളികളുടെ സഹായത്താല്‍ മുറിച്ചു മാറ്റി.

ശംഖുമുഖം-വെട്ടുകാട് റോഡില്‍ ബബിതയുടെ വീടിന് മുകളിലേയ്ക്ക് ചാഞ്ഞുനിന്ന മരമാണ് മുറിച്ചു മാറ്റിയത്. വീട്ടുകാര്‍ ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 9.40 ഓടുകൂടി സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ മോഹന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ ഏകദേശം ഒരു മണിയ്ക്കൂര്‍ സമയം ചിലവഴിച്ചാണ് മരം മുറിച്ചത്.

കനത്ത മഴയിൽ വീടുകൾ ഭാഗികമായി തകർന്നു

നെടുമങ്ങാട്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളനാട് ചാങ്ങ ചാരുപാറ മണ്ണാംകോണത്ത് റാണി, വെള്ളനാട് കല്ലുവെട്ടാംകുഴി നന്ദനത്തിൽ എസ്.പി. ഹരിലക്ഷ്മി എന്നിവരുടെ വീടുകൾ ഭാഗീകമായി തകർന്നു.

റാണിയുടെ വീടിന്‍റെ ഭിത്തിക്കും അടുക്കളയുടെയും മുറിയുടെയും മേൽക്കൂരയ്ക്കും നാശം സംഭവിച്ചു. തേക്കുമരം ഒടിഞ്ഞുവീണാണ് ഹരിലക്ഷ്മിയുടെ വീടിന്‍റെ മേൽക്കൂരയ്ക്കു നാശം സംഭവിച്ചത്. ഹരിലക്ഷ്മിയുടെ വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. ആളപായമില്ല.