പെൻഷൻ ലഭിക്കാത്തതിലെ മനോവിഷമം: തൂങ്ങി മരിച്ച കെഎസ്ആർടിസി മുൻ ജീവനക്കാരന്‍റെ മൃതദേഹം സംസ്‌ക്കരിച്ചു
Thursday, August 22, 2024 6:37 AM IST
കാട്ടാക്കട: പെൻഷൻ ലഭിക്കാത്തതിലെ മനോ വിഷമത്തിൽ തൂങ്ങി മരിച്ച കെഎസ്ആർടിസി മുൻ ജീവനക്കാരൻ കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം. സുരേഷിന്‍റെ (65) മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസമാണ് സുരേ ഷ് വീട്ടിൽ തൂങ്ങിമരിച്ചത്. പോസ്റ്റമാർട്ടത്തിനുശേഷം കൊണ്ടു വന്ന മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.

പെൻഷൻ മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നു മക്കൾ മൊഴി നൽകിയതായി കാട്ടാക്കട പോലീസ് പറഞ്ഞു. നാലുവർഷം മുമ്പ് ഒരു അപകടത്തിൽ ഇരു കാലുകൾക്കും പരിക്കേറ്റ സുരേഷ് വീട്ടിൽ വാക്കറിന്‍റെ സഹായത്തോടെയായിരുന്നു സഞ്ചാരം. പെൻഷനായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം.


കഴിഞ്ഞ മൂന്നു മാസമായി പെൻഷൻ ലഭിച്ചിരുന്നില്ലെ ന്നും ആകെ വരുമാനം ഇതു മാത്രമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. നിത്യവൃത്തിക്കുമാർഗമില്ലാത്ത സ്ഥിതിയിലായിരുന്നതായും ഇതിന്‍റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നും പറയുന്നു.

2018-ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറയുന്നു. പാപ്പനംകോട് ഡിപ്പോയിലെ ചാർജ് മാനായാണ് വിരമിച്ചത്. ഭാര്യ: കുമാരി ലേഖ. മക്കൾ: ചോതി, സുജിത്, ശാലു. മരുമകൻ: വി.ജി. വിഷ്ണു.