ചപ്പാത്തി നിർമാണത്തിനിടെ തടവുകാരൻ ജയിൽചാടി
Thursday, August 22, 2024 6:37 AM IST
പേരൂർക്കട: ചപ്പാത്തി നിർമാണത്തിനിടെ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ മതിൽ ചാടി രക്ഷപ്പെട്ടു. ഇടുക്കി സ്വദേശി മണികണ്ഠൻ (40) ആണ് തടവുചാടിയത്. ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭവം. 2014-ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടു വിചാരണയ്ക്കുശേഷം വിയ്യൂർ സെൻട്രൽ ജയിലിലും തുടർന്ന് പൂജപ്പുര ജയിലിലും ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ ജയിലിനോടനുബന്ധിച്ചുള്ള ചപ്പാത്തി നിർമാണ യൂണിറ്റിൽ ഗ്യാസ് തീർന്നതോടെ പുതിയ പാചകവാതക സിലിണ്ടർ ഫിറ്റ് ചെയ്യുന്നതിനുവേണ്ടി ഇയാൾ പുറത്തേക്കിറങ്ങി. തുടർന്നു തിരിച്ചു വരാതെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ജയിലിന്‍റെ ഉയരം കുറഞ്ഞ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

പുലർത്തിയായിരുന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണു ചപ്പാത്തി നിർമാണ യൂണിറ്റിലുണ്ടായിരുന്നത്. വിവരമറിഞ്ഞു ജയിൽ ജീവനക്കാർ പിറകെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സെൻട്രൽ ജയിലിന്‍റെ സമീപത്തുനിന്നു രക്ഷപ്പെട്ട ഇയാളെ കുറുക്കുവഴിയിലൂടെ പിന്തുടരുന്നതിനിടെ പാപ്പനംകോട് സമീപത്തെ ഒരു റെയിൽവേ ട്രാക്കിനു സമീപത്ത് കണ്ടെത്തിയെങ്കിലും ബംഗാളികളിൽ ആരെങ്കിലും ആകാമെന്നായിരുന്നു സംശയം.


സമീപത്തെത്തിയ പോലീസുകാർ ഇയാളെ ചോദ്യം ചെയ്തപ്പോഴേക്കും പൊടുന്നനെ ട്രാക്ക് കടന്നു രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്തുനിന്നു ട്രെയിൻ കയറി സ്വദേശത്തേക്കു പോയിരിക്കാമെ ന്നാണ് പോലീസിന്‍റെ പ്രാഥമി ക നിഗമനം.

ശിക്ഷാ കാലാവധി കഴിയാറായ സാഹചര്യത്തിൽ നല്ല നടപ്പിനായിരുന്നു ഇയാളെ ജയിലിൽ പാർപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇയാളുടെ മേൽ കാര്യമായ സംശയം ഉണ്ടായിരുന്നില്ല. മാത്രമല്ല അടുത്തിടെ പരോൾ നേടി പോയശേഷം തിരിച്ച് ഇയാളെ ജയിലധികൃതർ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. പൂജപ്പുര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.