വളരെ ഗൗരവത്തോടെ കാണുന്നു: മന്ത്രി വി. ശിവൻകുട്ടി
Thursday, August 22, 2024 6:37 AM IST
കഴക്കൂട്ടം: കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നാലു ടീമായി തിരിഞ്ഞാണിപ്പോൾ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ചില വിവരങ്ങൾ അവർക്ക് ലഭിച്ചെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.എത്രയും പെട്ടെന്നു കുട്ടിയെ കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് നടത്തിയത്. അതിഥി തൊഴിലാളികൾക്കുള്ള ലേബർ കാർഡ് എത്ര നിർബന്ധിച്ചാലും ഇക്കൂട്ടർ എടുക്കാറില്ല.

അതിനാൽ തന്നെ വേഗം ഒരു ട്രയൽ നടത്തി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലേബർ കാർഡ് ഉണ്ടെങ്കിൽ അതിഥി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്‍റെ ഒരുപാട് ആനുകൂല്യങ്ങൾക്ക് അർഹരാകും. എന്നാൽ അവർ അതിന്‍റെ ഗൗരവം മനസിലാക്കുന്നില്ല.


കൃത്യമായി നിർദേശം നൽകിയാലും ഇടനിലക്കാർ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഇവർ അനുസരിക്കുന്നത്. പോലീസിന്‍റെ നേതൃത്വത്തിൽ പരമാവധി പരിശോധനയാണ് നടക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥർ അടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്.

ഇന്ന ലെ ഉച്ചയ്ക്ക് മണിയോടെയാണ് മന്ത്രി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എസിപി നിയാസ്, വാർഡ് കൗൺസിലർ കവിത എന്നി വരടങ്ങിയ സംഘമാണ് കുട്ടി യുടെ വീട്ടിലെത്തിയത്.