കഴക്കൂട്ടത്തിന് ആശ്വാസവാർത്ത : ആശങ്കകൾക്ക് വിരാമം; കുട്ടിയെ കണ്ടെത്തി...
Thursday, August 22, 2024 6:37 AM IST
കഴക്കൂട്ടം: അനുദിനം വളർച്ചയുടെ പാതയിൽ കുതിക്കുന്ന ഐടി നഗരമായ കഴക്കൂട്ടം സമാനതകളില്ലാത്ത ആശങ്കയിലൂടെയാണ് രണ്ടുദിവസം കടന്നുപോയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ 13 കാരിയെ കാണാതായതോടെയാണ് കഴക്കൂട്ടത്തിനുമേൽ ആശങ്കയുടെ കരിനിഴൽ പരന്നത്. എന്നാൽ ‌ഇന്നലെ രാത്രിയോടെ ചെന്നൈയിൽനിന്നു കുട്ടിയെ കണ്ടെത്താൻ സാധിച്ചതോടെ ആശങ്കയ്ക്കു വിരാമമായി.

സാങ്കേതികവിദ്യയിലടക്കം ഏറെ വിജയം കൈവരിച്ചുവെന്നു പറയുമ്പോഴും കേരളത്തിൽനിന്നും അതും തലസ്ഥാന നഗരത്തിലെ ഏറ്റവും തിരക്കേറിയ നഗരമധ്യത്തിൽ നിന്നാണു ഒരു പെൺകുട്ടി കാണാമറയത്തേയ്ക്കു പോയതെന്നത് വിശ്വസിക്കാനാകാതെ നിൽക്കുകയാണ് കഴക്കൂടം നിവാസികൾ. ഒരുമാസം മുന്പാണു കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപമുള്ള വാടകവീട്ടിൽ ഏറെ സ്വപ്നങ്ങളുമായി ഈ കുടുംബം എത്തിയത്.

കന്യാകുമാരിയിൽ കുട്ടിയെത്തി എന്നാണ് ഇന്നലെ രാവിലെ യോടെ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ കന്യാകുമാരിയിൽ കുട്ടി എത്തി എന്നതിനു തെളിവുകൾ ലഭിക്കാത്തതിനാൽ അതു വിശ്വസിക്കുവാൻ നിർവാഹമുണ്ടായിരുന്നില്ല.

തുടർന്നു കന്യാകുമാരിയിൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. നാഗർകോവിൽ കേന്ദ്രീകരിച്ചും പരിശോധനകൾ വ്യാപിപ്പിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിതാവായ അൻവർ ഹുസൈനും മാതാവ് ഫർവിന് ബീഗവും മകളെക്കുറിച്ചുള്ള ആശ്വാസവാക്കുകൾക്കായി കാത്തിരിക്കവെയാണ് രാത്രി വൈകി ചെന്നൈയിൽനിന്നും കുട്ടിയെ കണ്ടെത്തിയത്.

ആർപിഎഫിന്‍റെ തുടർ നടപടികൾക്കുശേഷം കുട്ടിയെ കേരള പോലീസിനു കൈമാറും. തുടർന്നു കുട്ടി യെ കേരളത്തിലേക്കു തിരികെ കൊണ്ടുവരും.


ചേച്ചിയെക്കാത്ത് കൊച്ചനുജത്തിമാർ

കഴക്കൂട്ടം: ഐടി നഗരമായ കഴക്കൂട്ടത്തിന് കേട്ടുകേൾവി ഇല്ലാത്ത സംഭവമായിരുന്നു കഴിഞ്ഞദിവസം ഉണ്ടായത്. 13 കാരിക്കായുള്ള അന്വേഷണം നടക്കുമ്പോൾ കൊച്ചു വാടകവീട്ടിൽ ഒമ്പതും ആറും വയസുള്ള കൊച്ചനുജത്തിമാർ ചേച്ചിക്കായി കാത്തിരിക്കുകയായിരുന്നു.

കുറുമ്പും പരിഭവങ്ങളുമെല്ലാം സ്ഥിരം ഉണ്ടാകാറുള്ളതാണ്. എങ്കിലും ചേച്ചി തങ്ങളെ ഉപേക്ഷിച്ചു പോകുമെന്ന് കൊച്ചനുജത്തിമാർ ഒരിക്കലും കരുതിയിരുന്നില്ല. ചേച്ചി മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു കുരുന്നുകൾ.

കൂടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചേച്ചിയെ ഇത്രയും മണിക്കൂറുകൾ പിരിഞ്ഞിരിക്കുന്നത് ഇത് ആദ്യമായായിരിക്കാം. ചേച്ചി എവിടെപ്പോയെന്നും കാണാത്തത് എന്തെന്നുമുള്ള ആകുലതകൾ കൊച്ചനുജത്തിമാരുടെ മുഖങ്ങളിൽ കാണാമായിരുന്നു.

ഇന്നേവരെ കണ്ടുപരിചയം ഇല്ലാത്ത പലരും തങ്ങളുടെ വീട്ടുമുറ്റത്തു വരുന്നു, അമ്മയോടും അച്ഛനോടുമെല്ലാം കാര്യങ്ങൾ ചോദിച്ചറിയുന്നു, ഇടയ് ക്കൊക്കെ പൊട്ടിക്കരയുന്ന അമ്മയെയും അച്ഛനെയും കാണുന്നു. എന്താണു ചെയ്യേണ്ടതെന്നറിയാതെ ഭയവും ആകാംക്ഷയുമാണ് ആ കുഞ്ഞുമുഖങ്ങളിൽ കണ്ടിരുന്നത്.

എങ്കിലും എന്തോ പന്തിയല്ലാത്ത സംഭവിച്ചുവെന്ന് കൊച്ചനുജത്തിമാർ മനസിലാക്കിയിരുന്നു. ഈ കോലാഹലങ്ങൾക്ക് എല്ലാം ഒടുവിലാണ് ചേച്ചി മടങ്ങി വരുമെന്ന പ്രതീക്ഷയ്ക്ക് വിരാമമായത്.