കടലിനെ ഇളക്കിമറിച്ച് കൊടുങ്കാറ്റ്; രണ്ടുപേരെ കാണാതായി
Thursday, August 22, 2024 6:37 AM IST
വിഴിഞ്ഞം: മത്സ്യ ത്തൊഴിലാളികളെ പേടിപ്പെടുത്തി കടലിനെ ഇളക്കിമറിച്ച് കഴിഞ്ഞ ദിവസം അർധരാത്രിയിൽ കൊടുംകാറ്റ് വീശി. രണ്ടു വള്ളങ്ങൾ മറിഞ്ഞു രണ്ട് പേരെ കാണാതായി. അവശരായ രണ്ടുപേരെ മറൈൻ ആംബുലൻസ് സാഹസികമായി രക്ഷപ്പെടുത്തി.

രാത്രി ഇരുട്ടിൽ നീന്തിത്തളർന്ന മൂന്നു പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി . കാറ്റിൽ കുടുങ്ങിയ നിരവധി വള്ളക്കാർ കടലിൽ വിരിച്ചിരുന്ന വലകൾ മുറിച്ചുവിട്ടു തീരത്തേക്കു വള്ളമോടിച്ച് രക്ഷപ്പെട്ടു. പല വള്ളങ്ങളും കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടതും കഷ്ടിച്ചായിരുന്നു.

വിഴിഞ്ഞം സ്വദേശിയും പൂന്തുറയിൽ താമസക്കാരനുമായ ക്ലീറ്റസ് (53), വിഴിഞ്ഞം സ്വദേശി ഫ്രെഡി (50) എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശികളായ രാജു, മൈക്കിൾ എന്നിവരെ മറൈൻ എൻഫോഴ്സ് മെന്‍റ് രക്ഷപ്പെടുത്തിയപ്പോൾ പൂന്തുറ സ്വദേശികളായ രാജു ലിജു, പൊഴിയൂർ സ്വദേശി കുമാർ എന്നിവരെ മറ്റു വള്ളക്കാർ രക്ഷ പ്പെടുത്തി കരയിൽ എത്തിച്ചു.

ഇന്നലെ പുലർച്ചെ മൂന്നരയോടെ വീശിയടിച്ച കാറ്റാണു കടലിനെ ഇളക്കിമറിച്ച് അപകടമുണ്ടാക്കിയത്. വിഴിഞ്ഞം സ്വദേശി അനിൽ കുമാറിന്‍റെ സിന്ധുയാത്രാമാതാ എന്ന വള്ളത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടിനാണു രാജുവും കുമാറും ലിജുവും ക്ലീറ്റസുമടങ്ങിയ സംഘം വിഴിഞ്ഞത്തു നിന്ന് വള്ളമിറക്കിയത്.


രാത്രി 12 ന് ആരംഭിച്ച കാറ്റ് പുലർച്ചെയോടെ കൂടുതൽ ശക്തമാവുകയായിരുന്നു. കാറ്റിലും തിരയടിയിലും തകർന്ന വള്ളത്തിൽനിന്നു പിടി വിട്ടു നീന്തുന്നതിനിടയിൽ ക്ലീറ്റസിനെ കാണാതാവുകയായിരുന്നു. മൂന്നു പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി.

വിഴിഞ്ഞം സ്വദേശി ലാസറിന്‍റെ ഫാത്തിമ മാതാ എന്ന വള്ളത്തിൽ പോയ രാജു, ഫ്രെഡി, മൈക്കിൾ എന്നിവർ ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് മീൻ പിടിക്കാൻ പുറപ്പെട്ടത്. തീരത്തുനിന്നു പത്തു കിലോമീറ്റർ ഉൾക്കടലിൽ അപകടത്തിൽ പ്പെട്ട വള്ളത്തിൽ മറ്റു രണ്ടുപേരും പിടിച്ചു കിടന്നെങ്കിലും ഫ്രഡിയെ കാണാതാവുകയായിരുന്നു. ‌

തകർന്ന വള്ളത്തിൽ പിടിച്ച് കിടന്ന മൈക്കിളിനെയും രാജുവിനെയും രക്ഷപ്പെടുത്തിയ മറൈൻ എൻഫോഴ്സ് മെന്‍റ് ഉച്ചക്ക് രണ്ടു മണിയോടെ വിഴിഞ്ഞം തുറമുഖത്തെ പഴയ വാർഫിൽ അടുപ്പിച്ചു. അവശരായ ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാണാതായവർക്കുള്ള തെരച്ചിലിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെയും കൂട്ടി മറൈൻ ആംബുലൻസിൽ രണ്ടാമതും കടലിൽ പോയ അധികൃതർ തകർന്ന വള്ളവും വലയും കെട്ടിവലിച്ച് വിഴിഞ്ഞത്തു എത്തിച്ചു. വൈകുന്നേരം കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററും തെരച്ചിലിനെത്തി.