ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷം
Wednesday, August 21, 2024 6:32 AM IST
നെയ്യാറ്റിന്‍കര : ഒന്നിനു പിറകെ ഒന്നായി ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍. സമയനഷ്ടത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്ന യാത്രക്കാര്‍. പാത വികസനം അനിശ്ചിതമായി നീളുന്ന ബാലരാമപുരം മുതല്‍ നെയ്യാറ്റിന്‍കര വരെ പലയിടത്തും ഗതാഗതക്കുരുക്ക് തീരാശാപമായി തുടരുന്നു.

സാധാരണ രാവിലെയും വൈകുന്നേരവും മാത്രമായിരുന്ന ഗതാഗതക്കുരുക്ക് ഇപ്പോള്‍ ഏതു നേരത്തും ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയിലെ സ്ഥിരം കാഴ്ചയാണ്. തിരുവനന്തപുരത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കുള്ള വീതി കൂടിയ പാതയിലൂടെത്തുന്ന വാഹനങ്ങള്‍ക്ക് അതേ വേഗതയില്‍ ബാലരാമപുരം ജംഗ്ഷനില്‍ മുന്നോട്ടുപോകാനുള്ള മതിയായ സ്ഥലസൗകര്യമില്ല. അതോടെ വാഹനങ്ങളുടെ നീണ്ടനിര ഈ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. നെയ്യാറ്റിന്‍കര നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങളും കൂടിയാകുന്പോള്‍ കുരുക്ക് സ്വാഭാവികമായി മുറുകും.

ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന കാട്ടാക്കട- വിഴിഞ്ഞം റോഡ് കരമന-കളിയിക്കാവിളയുമായി യോജിക്കുന്നത് ബാലരാമപുരം ജംഗ്ഷനിലാണ്. അതുവഴിയുള്ള വാഹനങ്ങള്‍ കൂടി ഈ തിരക്കിന്‍റെ ഭാഗമാകുന്പോള്‍ അഴിയാക്കുരുക്കായി മണിക്കൂറോളം തുടരുന്ന അവസ്ഥ. പലപ്പോഴും ഈ ഗതാഗതപ്രശ്നം വഴിമുക്ക്, ആറാലുംമൂട് വരെയും കാണാനാകും. വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് സ്കൂളുകളിലെത്തുന്നതിലും ജീവനക്കാര്‍ക്ക് ഓഫീസുകളിലെത്തുന്നതിലുമൊക്കെ വഴിയിലെ ഈ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് അധികൃതരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

ആംബുലന്‍സുകള്‍ പോലും ചിലപ്പോള്‍ ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പണിപ്പെടാറുണ്ട്. ബാലരാമപുരത്ത് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസോ ഹോം ഗാര്‍ഡോ ഉണ്ടായാലും പരിമിതമായ സ്ഥലത്ത് എണ്ണമറ്റ വാഹനങ്ങള്‍ നാലുദിശകളില്‍ നിന്നും വന്നു കയറുന്പോള്‍ പലപ്പോഴും അവരും നിസ്സഹായരാകും. വീതി കുറഞ്ഞ വഴിമുക്ക് ജംഗ്ഷനിലാണ് പൂവാര്‍, കാഞ്ഞിരംകുളം ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ബാലരാമപുരം- നെയ്യാറ്റിന്‍കര റോഡുമായി ചേരുന്നത്.


ഇവിടെയും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‍റെയോ ഹോം ഗാര്‍ഡിന്‍റെയോ സാന്നിധ്യമുണ്ട്. നിരവധി കല്യാണമണ്ഡപങ്ങളുള്ള പ്രദേശം കൂടിയാണ് വഴിമുക്കും പരിസരവും. പതിവു വാഹനങ്ങള്‍ക്കൊപ്പം ഈ മണ്ഡപങ്ങളിലെ വിശേഷ ചടങ്ങുകള്‍ക്കായെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്പോള്‍ വഴിമുക്കിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ടി ബി ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ വണ്‍വേയായി ആശുപത്രി ജംഗ്ഷനിലൂടെയാണ് നെയ്യാറ്റിന്‍കര ഭാഗത്തെത്തുന്നത്. ജനറല്‍ ആശുപത്രി, വിദ്യാലയങ്ങള്‍, താലൂക്ക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ അടക്കം എപ്പോഴും തിരക്കേറിയ കാട്ടാക്കട റോഡിലൂടെ വണ്‍വേ സന്പ്രദായം ആലുംമൂട് ജംഗ്ഷന്‍ വരെ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ഇവിടെയും ശാശ്വതപരിഹാരമായിട്ടില്ല.

കഷ്ടിച്ച് രണ്ടു ബസുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാവുന്ന വീതിയേ പലയിടത്തുമുള്ളൂ. പാതയോരത്തെ അനധികൃത പാര്‍ക്കിംഗ് മുതല്‍ കച്ചവടം വരെ നീളുന്നവയ്ക്ക് ഉചിതമായ നടപടി ഇപ്പോഴും അകലെ. വര്‍ഷങ്ങളായി പാതയോര കച്ചവടം തുടരുന്നവരുടെ വിഷമങ്ങള്‍കൂടി പരിഗണിച്ച് വഴിയോര വ്യാപാരികള്‍ക്ക് ഒരു പൊതുവ്യാപാര സംവിധാനം എന്നത് നഗരസഭയിലിതുവരെയും യാഥാര്‍ഥ്യമായിട്ടില്ല.

പാതയില്‍ തോന്നുംപോലെ വാഹനങ്ങള്‍ നിര്‍ത്തുന്ന ചില കെഎസ്ആര്‍ടിസി, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഗതാഗതക്കുരുക്കിലേയ്ക്ക് നയിക്കാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ വെല്ലുവിളി പാത വികസനം അടിയന്തരമായി നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതു തന്നെ.