ഇത്തിത്താനം ആശാഭവനിലെ കുട്ടികൾ ആർത്തുല്ലസിച്ച് അനന്തപുരിയിൽ
Wednesday, August 21, 2024 6:32 AM IST
തിരുവനന്തപുരം: ഇത്തിത്താനം ആശാഭവനിലെ കുട്ടികൾ തിരുവനന്തപുരത്തെത്തിയപ്പോൾ അവരുടെ ആഹ്ളാദവും ആവേശവും വാനോളമുയർന്നു. മൃഗശാലയും കനകക്കുന്ന് കൊട്ടാരവും സന്ദർശിച്ച ശേഷം വൈകുന്നേരം ഇരുനില കെഎസ്ആർടിസി ബസിൽ നഗരത്തിൽ രണ്ടു മണിക്കൂർ ഉല്ലാസ യാത്ര.

അതൊരു അനുഭവം തന്നെയെന്നായിരുന്നു കുട്ടികളുടെ അഭിപ്രായം. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ഈ കുട്ടികളെ സ്ഥാപന അധികാരികൾ ചേർത്തു പിടിച്ച് അനന്തപുരിയുടെ സ്നേഹവും കരുതലും നൽകിയപ്പോൾ കുട്ടികൾക്ക് അതൊരു നവ്യാനുഭവമായി മാറി. മ്യൂസിയത്തിനു മുന്നിലും കനകക്കുന്ന് കൊട്ടാരത്തിനുമുന്നിലുംനിന്ന് സെൽഫിയും പകർത്താൻ ഇവർ സമയം ചെലവഴിച്ചു.

ഇന്നലെ രാത്രി കാർമൽ സെന്‍ററിൽ താമസിച്ച ആശാഭവനിലെ കുട്ടികൾക്ക് ഇന്നു രാവിലെ എട്ടിന് ക്രൈസ്റ്റ് നഗർ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണറും സൗത്ത് സോണ്‍ ഐജിയുമായ സ്പർജൻകുമാർ കുട്ടികളെ ആദരവ് നല്കും. തുടർന്ന് വെട്ടുകാട്, ശംഖുമുഖം ബീച്ചുകളിൽ സന്ദർശനം നടത്തും.

അവിടെ നിന്നു ലുലുമാൾ കാണാനായി പോകും. ലുലുമാളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ആശാഭവനിലെ കുട്ടികൾ തിരികെ നാട്ടിലേക്ക് മടങ്ങും. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ 1972-ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഇത്തിത്താനം ആശാഭവൻ. സിഎംസി സിസ്റ്റേഴ്സാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. സ്ഥാപനത്തിന്‍റെ ആദ്യ ഡയറക്ടർ ഫാ. ഫെലിക്സ് സിഎംഐ ആയിരുന്നു.


2000 ത്തിലധികം കുട്ടികൾഇതുവരെ ആശാഭവനിൽ നിന്നു പരീശിലനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 160 ഓളം കുട്ടികൾക്ക് പരീശിലനം നൽകി വരുന്നു.

സ്പെഷൽ സ്കൂൾ, തൊഴിൽ പരിശീലന സെന്‍റർ, ഫാം സ്കൂൾ, സ്കിൽ സെന്‍റർ, താമസിച്ചുള്ള പഠന സൗകര്യം, സ്പോർട്സ് സ്കൂൾ തുടങ്ങി നിരവധി ക്രമീകരണങ്ങൾ ചങ്ങനാശേരി ഇത്തിത്താനത്തുള്ള അഞ്ച് ഏക്കർ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. പൂർണമായും സൗജന്യമായാണ് താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ നടപ്പിലാക്കി വരുന്നത്.

ഭിന്നശേഷി കുട്ടികൾക്ക് ജാതി, മത വ്യത്യാസമില്ലാതെ മികച്ച പരിചരണവും പരിശീലനവും സൗജന്യമായി ഉന്നത നിലവാരത്തിൽ നല്കുക എന്നതാണ് ആശാഭവൻ സൊസെറ്റിയുടെ ലക്ഷ്യം.

അതിരൂപതയുടെയും സുമനസുകളുടെയും പിന്തുണ കൊണ്ടാണ് കഴിഞ്ഞ 50 വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. അതിരൂപതാ സഹായമെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പ്രസിഡന്‍റും റവ. ഡോ. സോണി മുണ്ടുനടയ്ക്കൽ ഡയറക്ടറും, സിസ്റ്റർ ജൂലിയറ്റ് സിഎംസി പ്രിൻസിപ്പലും ആണ്.