ഛർദിയെ തുടർന്ന് കുട്ടി മരിച്ച സംഭവം: ഭക്ഷണം വാങ്ങിയ ഹോട്ടൽ അടപ്പിച്ചു
Tuesday, August 20, 2024 6:15 AM IST
കാട്ടാക്കട: വയറുവേദനയും ഛർദിയും മൂലം വിളപ്പിൽശാലയിൽ ആദിത്യനാഥ് എന്ന രണ്ടാംക്ലാസ് വിദ്യാർഥി ‌മരിച്ച സംഭവത്തിൽ വിളപ്പിൽശാലയിലെ ഹോട്ടൽ അടപ്പിച്ചു. ആദിത്യന് കഴിക്കാൻ ഭക്ഷണം വാങ്ങിയത് ഇവിടെനിന്നാണ്. അമ്പലം ജംഗ്ഷനിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ അധികൃതർ പരിശോധന നടത്തി.

എന്നാൽ ഇവിടെ വൃത്തിഹീന സാഹചര്യമോ ഭക്ഷണപദാർഥങ്ങൾക്കുകേടുപാടുകളോ പഴകിയ ഭക്ഷണമോ ഉള്ളതായി കണ്ടെത്തിയില്ല. അടുക്കളയിൽ അരി ആട്ടുന്ന ഗ്രൈൻഡർ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ തറ പൊട്ടി പൊളിഞ്ഞത് അറ്റകുറ്റ പണി നടത്തണം, അടുക്കളയിൽ വെളിച്ചം പര്യാപ്തമായ രീതിയിൽ ലഭ്യമാക്കണം, ഇടിയപ്പം സൂക്ഷിച്ചിരിക്കുന്ന ട്രേ വച്ചിരിക്കുന്ന പരിസരത്തെ പൊടിപടലം വൃത്തിയാക്കണം തുടങ്ങി നിർദേശങ്ങൾ നൽകി. പഞ്ചായത്ത്, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ ഹാജരാക്കി പ്രശ്നപരിഹാരം നടത്തുന്നുവരെ സ്ഥാപനത്തി ന്‍റെ പ്രവർത്തനം നിറുത്തി വയ്ക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.


വിതുന്പിലടക്കി കൊച്ചുകുട്ടൂകാർ

തിരുവനന്തപുരം: ആദിത്യ നാഥിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ പരസ്പരം ആശ്വസിപ്പിക്കാൻ പോലും ആകാതെ ബന്ധുക്കളും ആദിത്യ നാഥിന്‍റെ സ്‌കൂൾ അധ്യാപകരും കൊച്ചുകൂട്ടുകാരും. തിങ്കളാഴ്ച ഉച്ചയോടെ ആദിത്യനാഥിന്‍റെ മൃതദേഹം പുതുവയ്ക്കലിലെ വാടക വീട്ടിലെത്തിച്ചു പൊതുദർശനത്തിനുശേഷം വെങ്ങാനൂരിലെ വീട്ടിൽ സംസ്കരിച്ചു.