ശാന്തിഗിരി നവപൂജിതം: വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം
Tuesday, August 20, 2024 6:15 AM IST
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്‍റെ 98-ാ മത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ചുളള വ്രതാരംഭത്തിനും പ്രാർഥനാചടങ്ങുകൾക്കും ശാന്തിഗിരി ആശ്രമത്തിൽ തുടക്കമായി.

രാവിലെ ആറിന് ആരാധനയ്ക്കുശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ താമരപ്പർണശാലയിൽ പൂർണകുംഭം നിറച്ചതോടെയാണ് 21 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കമായത്. സെപ്തംബർ എ‌ട്ടിനാ ണ് ഗുരുവിന്‍റെ ജന്മദിനം. ഇതോടനുബന്ധിച്ചു രാജ്യത്തുടനീളമുളള ആശ്രമം ബ്രാഞ്ചുകളിലും പ്രത്യേക പ്രാർഥനകൾ നടക്കും.

ശാന്തിഗിരി ആത്മവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ "ഗുരുവിന്‍റെ സ്നേഹം'എന്ന വിഷയത്തില്‍ 41 ദിവസത്തെ സത്സംഗപരമ്പര ഓൺലൈനിൽ നടന്നു വരികയാണ്. അന്തർദേശീയ തലത്തിൽ ജർമനി, കാനഡ, യുഎഇ, ഖത്തർ, ബഹറിൻ, ഒമാൻ എന്നിവി ടങ്ങളിലുള്ള ഗുരുഭക്തരുടെ കൂട്ടയ്മയായ ശാന്തിഗിരി കൾച്ചറൽ ആൻഡ് സോഷ്യൽ സെന്‍ററിന്‍റെ ഏകോപന ചുമതലയിലാണ് സത്സംഗങ്ങൾ നടക്കുന്നത്.


നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി വിവിധ സമ്മേളനങ്ങൾ, അവധൂതയാത്രയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ, സംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലുളള ശൂചീകരണ പരിപാടികൾ, സൗഹൃദക്കൂട്ടായ്മകൾ എന്നിവ നടക്കുമെന്ന് ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.