പൂന്തുറ കൊതപാതകം: മൂന്നാം പ്രതി പിടിയിൽ, രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം രക്ഷപ്പെട്ടതായി സൂചന
Tuesday, August 20, 2024 6:15 AM IST
പൂന്തുറ: ഇരുപതിലേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പട്ടതുമായ ബീമാപള്ളി മുട്ടത്തറ സ്വദേശി ഷിബിലിയെ (32) ബീമാപള്ളി കടപ്പുറത്തിനു സമീപം ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി പോലീസ് പിടിയിലായി. മുട്ടത്തറ വില്ലേജില്‍ ബീമാപള്ളി വാര്‍ഡില്‍ പുതുവല്‍ പുരയിടത്തില്‍ സഹീര്‍ ഖാനെ (22)യാണ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

ബീമാപള്ളി ഭാഗത്തു നിന്നുമാണ് തിങ്കളാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഇനാസിനെ പോലീസ് തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതില്‍ ഇനാസും , രണ്ടാം പ്രതി ഇനാദും സഹോദരങ്ങളാണ്.

കൃത്യത്തിനു ശേഷം ബൈക്കില്‍ ഇനാദിനൊപ്പം പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട സഹീറിനെയാണ് പോലീസ് പിടികൂടിയത്. പോലീസ് ഇവരെ പിടികൂടാന്‍ പെരുമാതുറയില്‍ എത്തിയപ്പോള്‍ ഇനാദും സഹീറും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇനാദിനൊപ്പം സഹീറും കടല്‍ മാര്‍ഗം തമിഴ് നാട്ടിലേയ്ക്ക് രക്ഷപ്പെട്ടതായിട്ടാണ് പോലീസിന് വിവരം ലഭിച്ചിരുന്നത്. അതിനിടെയാണ് സഹീര്‍ പിടിയിലായത്.

രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച സൂചന. സംഭവ ശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട ഇനാദും ഇയാളുടെ കൂട്ടാളി സഹീറും രണ്ട് ദിവസം പെരുമാതുറയിലുള്ള ഇനാദിന്‍റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പോലീസ് വരുന്ന വിവരം അറിഞ്ഞ് മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേയ്ക്ക് രക്ഷപ്പെട്ടതായിട്ടാണ് പോലീസിന് വിവരം ലഭിച്ചിരുന്നത്.

ഇതിൽ സഹീർനെയാണ് പോലീസ് ഇന്നലെ പിടികൂടിയത്. കഴിഞ്ഞ 15 ന് രാത്രിയാണ് ഷിബിലി കൊല്ലപ്പെട്ടത്. 16ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.15 ഓടുകൂടി ഇനാദിന്‍റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍ സെല്ലിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് ഇവര്‍ മത്സ്യബന്ധന ബോട്ടില്‍ രക്ഷപ്പെടുകയായിരുന്നതായി പോലീസ് പറയുന്നു.

17ന് രാത്രി 10.30 വരെ ഇവരുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പെരുമാതുറയില്‍ തന്നെയായിരുന്നു. എന്നാല്‍ പെരുമാതുറയിലെ ഒളിത്താവളത്തില്‍ നിന്നും ഇനാദ് ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് രക്ഷപ്പെട്ടതെന്നാണ് സൈബര്‍സെല്ലിന്‍റെ സഹായത്താല്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചത്.


ഇനാദും സുഹൃത്ത് സഫീറും രണ്ട് ദിവസം പെരുമാതുറയില്‍ ഒളിവില്‍ കഴിഞ്ഞിട്ടും പോലീസിന് പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇനാദ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഇടപ്പള്ളിയിലെ ബീച്ചിനു സമീപത്തുനിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇത് കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് ജീപ്പ് എത്തുന്നതായി മനസിലാക്കി ഇനാദ് മത്സ്യബന്ധന ബോട്ടില്‍ കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് ഇപ്പോഴുള്ള വിവരം. കടലിന്‍റെ ഓരോ ചലനങ്ങളും വ്യക്തമായി അറിയാവുന്ന പ്രതി ആഴ്ചകളോളം ഉള്‍കടലില്‍ മീന്‍ പിടിക്കുന്ന ബോട്ടുകളില്‍ കഴിഞ്ഞുകൂടാനും സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂടാതെ പ്രതി മത്സ്യബന്ധന തൊഴിലാളികൂടിയായതിനാല്‍ ഇയാൾക്ക് തീരദേശ പ്രദേശത്തെ മത്സ്യബന്ധനത്തൊളിലാളികളുമായി നല്ല ബന്ധമാണുള്ളത്. അതിനാല്‍ ഒരു ബോട്ട് മത്സ്യബന്ധനം കഴിഞ്ഞ് കരയിലേയ്ക്ക് മടങ്ങിയാലും ശേഷം എത്തുന്ന ബോട്ടുകളില്‍ പ്രതിക്ക് അഭയം ലഭിക്കാന്‍ സാധ്യതയുള്ളതായും അന്വേഷണ സംഘത്തിന് ഒന്നാം പ്രതി ഇനാസില്‍ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണവും മത്സ്യബന്ധനത്തൊഴിലാളികള്‍ എത്തിക്കുന്നതായി പോലീസ് കരുതുന്നു. അങ്ങനെവന്നാൽ കുറേനാൾ പോലീസിനെ വെട്ടിച്ച് കടലില്‍ കഴിച്ചുകൂട്ടാന്‍ കഴിയും.

സമയ ബന്ധിതമായി പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതി കടല്‍ മാര്‍ഗം വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യതയും പോലീസിന് വെല്ലുവിളിയായി മാറും. എന്നാല്‍ ഇനാദ് സുഹൃത്തുക്കളുടെ സഹായത്താല്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായും സംശയിക്കുന്നു. തമിഴ്‌നാട്ടിലെ മത്സ്യബന്ധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലെ ലഹരി മാഫിയ സംഘങ്ങളുമായി ഇനാദിന് ബന്ധമുള്ളതായും അവിടെ അനവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറയുന്നു .

ഇതിന്‍റെ അടിസ്ഥനത്തില്‍ അന്വേഷണ സംഘം കോസ്റ്റല്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. എന്നാല്‍ ഇനാദിനെ ഉടനെ പിടികൂടാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് പോലീസ് നീക്കങ്ങള്‍ നടത്തുന്നത്.